Reminiscece Of Air Force Life

Wednesday, January 15, 2014

താമ്പരത്തെ പഴയ ഓരോണാഘോഷം - 1 (പങ്കാ നായരും , പി. ജെ. ആന്റണിയും)

     പങ്കാ നായരുടെ രസാവഹമായ പല പോസ്റ്റുകളും ഇതിനു മുന്‍പ് ഇട്ടിരുന്നു - താല്‍പര്യമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി
 കോര്‍ പ്പൊറല്‍..-- . 'പങ്കാ നായര്‍' , "പങ്കയുടെ ക്രൈസിസ് മാനെജ്മെന്റ് ",
പങ്കാ നായരുടെ മോഹം - അതിമോഹമാണ് ദിനേശാ
               എയര്‍ഫോഴ്സിലെ ആദ്യ രണ്ട് മൂന്നു കൊല്ലത്തെ പരിചയവും പരീക്ഷകളും ഒക്കെ കഴിഞ്ഞ് വീണ്ടും താമ്പരത്ത് വന്നു, ഉയര്‍ന്ന തലങ്ങളിലേക്ക് പോകേണ്ട മറ്റൊരു ട്രെയിനിങ്ങ് കൂടി ഉണ്ടായിരുന്നു -
അതിനായി വന്നപ്പോഴാണ് പങ്കയെ പരിചയപ്പെടാന്‍ ഇടയായത് -
                   ഓണാഘോഷം അടുത്ത് വരുന്നു -  പങ്ക, വികൃതികള്‍ക്ക്,
പേര്  കേട്ടത് ആയിരുന്നു എങ്കിലും, അങ്ങേര്‍, ആള്‍ ഒരു കലാകാരന്‍ കൂടി
ആയിരുന്നു ! അത്യാവശ്യം അഭിനയം, എഴുത്ത്, പാട്ട് തുടങ്ങിയ മിക്ക
മേഖലകളിലും അങ്ങേരുടെ കൈ പതിയാതിരുന്നിട്ടില്ല !  
                    ഓണാഘോഷം ഗംഭീരമാക്കണം എന്ന തരത്തില്‍, മലയാളികളുടെ ഒന്ന്‍ രണ്ട് മീറ്റിങ്ങുകള്‍ അവിടെ അരങ്ങേറി - അതിനെല്ലാം മുന്‍കൈ എടുത്തത്‌ പങ്ക ആയിരുന്നു -
                ഒന്ന്‍ രണ്ട് മീറ്റിങ്ങുകള്‍ അലങ്കോലമായി പിരിഞ്ഞു - അവസാനം
പങ്കയുടെ  പ്രത്യേക താല്‍പര്യത്തില്‍, ആ ഭിന്നിച്ചു നില്‍ക്കുന്ന ആളുകളെ ഒരു കുട കീഴില്‍ കൊണ്ടുവരാനുള്ള യത്നം വിജയിച്ചു -
                     എല്ലാപേരും എം. ജി. സോമനെ കൊണ്ടുവരാനുള്ള തീരുമാനത്തെ
  പിന്‍താങ്ങി. പഴയ എയര്‍ ഫോഴ്സുകാരനായ എം. ജി. സോമന്‍ വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന സമയം.  താംബരത്തെ ഏതു മലയാളം പരിപാടികള്‍ക്കും, ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ സസന്തോഷം അദ്ദേഹം വരുമായിരുന്നു.
              ശരി,  അടുത്ത 'സെലിബ്രിറ്റി' ആര് വേണം - ചിലര്‍  പഴയ എയര്‍ ഫോഴ്സുകാരനായ 'സുരാസുവിന്‍റെ ' പേര് പറഞ്ഞു, ചിലര്‍ പറഞ്ഞു 'നിര്‍മ്മാല്ല്യത്തിനു' അവാര്‍ഡു ലഭിച്ച 'പി. ജെ ആന്‍റെണി'-
              അവസാനം, തീരുമാനം,  ' പി. ജെ ആന്‍റെണി' എന്നായി -
      അദ്ദേഹം താമസിക്കുന്ന വീട് തപ്പി, ചെന്ന്‍ കണ്ട് ക്ഷണിക്കുന്നതിലുള്ള, ഒരുക്കത്തില്‍ ആയി ഞങ്ങള്‍ -
          പങ്കക്ക്  ആണെങ്കില്‍, ആവശ്യത്തില്‍ കൂടിയ ഒരു ഉത്സാഹം!
              അതിന് ഒരു കാരണം ഉണ്ടായിരുന്നു !
       പങ്ക എഴുതിയ ഒരു നാടകം, അദ്ദേഹത്തെ കാണിച്ച്,  ഐ. എസ്. ഒ പോലെ
ഒരു സര്‍ടിഫിക്കറ്റ് മേടിക്കുക എന്ന ലക്ഷ്യവും -
           ഞങ്ങളെല്ലാം കൂടി ശ്രീ.  പി. ജെ ആന്‍റെണിയുടെ വീട്ടില്‍ ചെന്ന്‍, 'കാളിംഗ് ബെല്‍' അമര്‍ത്തി -
            പങ്ക ആണെങ്കില്‍ എഴുതി തയ്യാര്‍ ആക്കിയ 'സ്ക്രിപ്റ്റ്', വെളിയില്‍ കാണിക്കാതെ, ബനിയന്‍റെ അകത്തേക്ക് തിരുകി.  
                        ഉച്ച  ഉറക്കം മുഴുവനാക്കാന്‍ പറ്റാത്തതിലുള്ള ആലസ്യത്തിലും  ഈര്‍ശയിലും, 'ആര്‍ക്കാടാ, എന്നെ ഇപ്പോള്‍ തന്നെ കാണേണ്ടത്' എന്ന ആക്രോശത്തോടെ, വാതില്‍ തുറന്നു -.  
                       ഞങ്ങളുടെ ആഗമനോദ്ദേശം അറിയിച്ചപ്പോള്‍, 'അകത്തോട്ടു കയറി
ഇരിക്കു' എന്ന് പറയാനുള്ള സൗമനസ്യം കാണിച്ചു.
                     അകത്തേക്ക് കയറിയ ഉടനെ പങ്ക,  നേന്ത്രപ്പഴവും ചേനയും ഒക്കെ
      അടിയാര്‍,തമ്പ്രാന്‍റെ മുന്നില്‍ കാഴ്ച വെക്കുന്നത് പോലെ, കൊണ്ടുവന്ന
'മിലിട്ടറി കുപ്പികള്‍' സഞ്ചികളില്‍ നിന്ന്‍ എടുത്ത് പുറത്ത് വെച്ചു-
                    "എന്നാ നിങ്ങളുടെ പരിപാടി?"  
            അപ്പോഴേ  ഞങ്ങള്‍ക്ക് സമാധാനം ആയുള്ളൂ -
      "ഏതാ നാടകം, എന്തൊക്കെയാ പരിപാടികള്‍?"
                        "നാടകം പറവൂര്‍ ജോര്‍ജിന്‍റെ, ഞങ്ങള്‍ക്ക് ഞങ്ങളുടെതായ ലിമിറ്റെഷന്‍സ് ഉണ്ടല്ലോ - സ്ത്രീ കഥാപാത്രങ്ങളുടെ ലഭ്യത, തുടങ്ങിയ കാര്യങ്ങളില്‍ ".
           പങ്ക,പയറ്റാന്‍ തിടങ്ങി - ബനിയന്‍റെ അകത്തേക്ക് തിരുകി വെച്ചിരുന്ന,
നാടകം അങ്ങേരെ ഒന്ന് കാണിക്കാന്‍ ഒരവസരം ഉണ്ടാക്കാന്‍ -
            "ഇപ്പോള്‍ കുറേ കൊശവന്മാര്‍ ഇറങ്ങിയിട്ടുണ്ട്, എന്താ നാടകം എന്ന് പോലും, അറിയാത്ത വര്‍ഗം", കൂടെ ലക്ഷ്യം ഇല്ലാത്ത എഴുത്തിനെ കുറിച്ച്
ലേശം ഭരണി പാട്ടും!
             ഞങ്ങള്‍ അതിവിനയത്തോടെ ഇതെല്ലാംകേട്ടു കൊണ്ടിരുന്നപ്പോള്‍, പങ്ക ഇരുന്ന് ഞെരിപിരി കൊള്ളുകയായിരുന്നു!
          തിരിച്ചു ബില്ലറ്റില്‍ വന്ന ശേഷം,  ഞങ്ങളുടെ യാത്രയെ കുറിച്ച് ഒരു അവലോകനം നടത്തുമ്പോഴും, പങ്ക നിശബ്ദന്‍ ആയിരുന്നു -
                     മദ്രാസിലെ ചൂടും, പി. ജെ ആന്‍റെണിയുടെ കമന്റും കാരണം
പങ്കാ നായര്‍ എന്ന നാടക കൃത്തിന്‍റെ ആദ്യ നാടകത്തിന്‍റെ കൈയ്യെഴുത്ത്
പ്രതി വിയര്‍പ്പിനാല്‍ മഷി പടര്‍ന്ന്‍, കൈരളിക്കു നഷ്ടപ്പെട്ടു !
                        ഒരാഴ്ച കഴിഞ്ഞപ്പോള്‍ പങ്ക ഒരു പുതിയ വാര്‍ത്തയുമായി വന്ന്,
ഞങ്ങളെ കോരിത്തരിപ്പിച്ചു !
       അസി. ഡയറക്ടര്‍ 'വൈക്കം രാധാകൃഷ്ണന്‍'  നമ്മുടെ നാടകം ഡയറെക്ടു
 ചെയ്യാം എന്ന് സമ്മതിച്ചു -
               "വൈക്കം രാധാകൃഷ്ണന്‍ നല്ല അസോസിയേറ്റ് ഡയറക്ടര്‍ ആയി, ഒട്ടനവധി സിനിമകളില്‍ കൂടി തെളിയിച്ചിട്ടുണ്ട്"
                 പങ്ക പറഞ്ഞപ്പോള്‍, ഞങ്ങളുടെ കമ്മിറ്റിയും സമ്മതിച്ചു-
          ഓണം കമ്മിറ്റിക്ക് മൂന്നാല് തലങ്ങള്‍ ഉണ്ടായിരുന്നു -
അതിന്‍റെ  രക്ഷാധികാരി ആയിട്ട് വിങ്ങ് കമാണ്ടര്‍..- . രവീന്ദ്രനാഥ് - പഴയ
ശ്രീ. സി. കേശവന്‍റെ മകന്‍, 'കൌമുദി ബാലകൃഷ്ണന്‍റെ സഹോദരന്‍ - പിന്നെ ഒരു   ഫ്ലൈറ്റ്. ലെഫ്ടനെന്‍ണ്ട് ശങ്കരന്‍ - അദ്ദേഹം ഞങ്ങളുടെ 'എഡ്യുക്കേഷന്‍ സെക്ഷന്‍റെ തലവന്‍ -അദ്ദേഹത്തിന്‍റെ താല്‍പര്യം, ഭാരതനാട്യം പഠിച്ച രണ്ട് പെണ്‍മക്കളുടെ ഷോയ്ക്ക്, ഇത് ഒരു തട്ടകം ആക്കണം എന്നാണെന്ന് പിന്നീട് മനസ്സിലായി.
           അവര്‍ക്ക് താഴെ, മലയാള കലകളോടും, സംസ്കാരത്തോടും, അഭിരുചി
ഉണ്ടെന്ന് സ്ഥാപിച്ച കുറെ പെരുന്തച്ചന്മാര്‍-- - --- -
                               അതിനും താഴെ, പങ്കയെ പോലെയുള്ള, എന്തും ചെയ്യാന്‍
തയ്യാറെടുപ്പും, ചുറുചുറുക്കുമുള്ള ചില  ത്യാഗമനസ്യര്‍! -
               പിന്നെ ഞങ്ങളെപ്പോലെ,  ഇതിനെല്ലാം ചൂട്ടു പിടിക്കാന്‍ നില്‍ക്കുന്ന കുറെ തല്‍പ്പരരും-
                നാടകം 'പറവൂര്‍ ജോര്‍ജിന്‍റെ', എന്ന് തീരുമാനിച്ചു -
                         ഒന്ന് രണ്ട് നടികളുടെ ആവശ്യമുണ്ട് -
                   , എയര്‍ ഫോഴ്സ്  ഓണ ആഘോഷങ്ങളില്‍,  സാധാരണ 'സ്ത്രീ കഥാപാത്രങ്ങള്‍',  നായകനായി,അല്ലെങ്കില്‍ സഹനടനായി  അഭിനയിക്കുന്ന ആളുകളുടെ ഭാര്യമാര്‍  ആയിരിക്കും എന്നതാണ് പല ഇടത്തും കണ്ടു വന്നിരുന്ന പതിവ് -  
                                       അങ്ങിനെ ഒരു സ്ത്രീ കഥാപാത്രത്തെ കിട്ടുവാന്‍ വേണ്ടി, അനുചിതമായി 'ചേട്ടനെ' കഥാ നായകന്‍ ആക്കാന്‍ ഉള്ള, പല ഗതികേടുകളും 
ഉണ്ടായിട്ടുണ്ട് !
               പക്ഷെ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന അവസരങ്ങളെ വെച്ച് നോക്കുമ്പോള്‍, മദ്രാസില്‍,  എക്സ്ട്രാ മലയാളം നടികളെ' കിട്ടാന്‍ സാധ്യതയും ഉണ്ട്.
                            അത് കൊണ്ട്,  'വൈക്കം രാധാകൃഷ്ണന്‍', പറഞ്ഞതനുസരിച്ച്, അടുത്ത് ഇറങ്ങാന്‍ പോകുന്ന സിനിമയിലെ, നായികയെ തന്നെ, ലഭിച്ചു എന്നുള്ളത്, ഒരു നിമിത്തമായി ഞങ്ങള്‍  കരുതി-
   ഉടനെ റിലീസ് ചെയ്യാന്‍ പോകുന്ന ഒരു പുത്തന്‍ പടത്തിലെ നായിക 'ട്രീസ' !   

--------------------------------------------------------------------------------------------------------
                                                                                                              തുടരും -

5 comments:

  1. തുടരന്‍ ആണല്ലേ...

    ശരി, തുടരട്ടെ.

    ReplyDelete
  2. സ്വല്പം നീണ്ടു പോയി
    അത്കൊണ്ട് രണ്ടു പോസ്റ്റാക്കി-

    ReplyDelete
  3. ചരിതത്തിന്റെ ആദ്യഭാഗം വായിച്ചപ്പോള്‍ “കടല്‍ കടന്ന് വന്ന മാത്തുക്കുട്ടിയെ ഓര്‍മ്മിച്ചു

    കഥ തുടരട്ടെ

    ReplyDelete
  4. അജിത്‌ നിങ്ങളുടെ 'പ്രൊഫൈല്‍' ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയോടും
    ചോദിച്ചു, 'നമ്മള്‍ക്കും' ഇത് പോലെ ഒരു 'പ്രൊഫൈല്‍ ഫോട്ടോ' ഇട്ടുകൂടെ' -എന്ന്
    'നിങ്ങള്‍ക്ക് ബ്ലോഗ്‌ തലയ്ക്കു പിടിച്ചു' എന്നായിരുന്നു കമന്ടു - 'കടല്‍ കടന്നു വന്ന
    മാത്തുക്കുട്ടി' ഒരു സിനിമയാണ് എന്ന് തോന്നുന്നു - ഞാന്‍ കണ്ടില്ല - അജിത്‌ എല്ലാ കാര്ര്യത്തിലും അറിവ് നിലനിര്‍ത്തി പോരുന്ന ആള്‍ ആണ് എന്ന് മനസ്സിലാക്കുന്നു -
    ആശംസകള്‍ -

    ReplyDelete
  5. കാത്തിരിക്കുന്നു...

    ReplyDelete