Reminiscece Of Air Force Life

Thursday, October 9, 2014

രാത്രികള്‍ ആണെനിക്കിഷ്ടം

ഞാന്‍ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആണ് - മകന്‍റെ  കൂടെ - ഇവിടത്തെ വിശേഷങ്ങള്‍ ഒത്തിരി ഉണ്ട് -  അത് ഞാന്‍ പിന്നെ എഴുതാം - ഇത് നേരത്തെ ഞാന്‍ നിറച്ചു വെച്ചിരുന്ന ഒരു കതിന ആണ് - നിങ്ങളുടെ അനുവാദത്തോടെ പൊട്ടിക്കുന്നു!!!!!
----------------------------------------------------------------------------------------------------------=------

               ഞാന്‍ എഴുതുന്നത് ഒരു 'നെഗറ്റിവ് റൈറ്റിങ്ങ്' ആണെന്നു പലരും പറഞ്ഞേക്കാം - പ്രശ്നമല്ല - എനിക്ക് തോന്നുന്നത് ഞാന്‍ എഴുതുന്നു -
                         ഉള്‍ക്കൊള്ളാന്‍    പറ്റാത്തവര്‍ സദയം ക്ഷമിക്കുക -
                  ഏതു മനുഷ്യന്‍റെയും ആദ്യത്തെ അഭിലാഷം 'സുഖമയി ഉറങ്ങണം' എന്നാണ്
         'ഉറക്കം' , പ്രന്ജയോടെ' ഇരിക്കുന്നത് പോലെ തന്നെ അനിവാര്യമാണ് -
     ഉറങ്ങുമ്പോള്‍ സംഭവിക്കുന്നത് എന്താണ് - നമ്മള്‍ ദൈനംദിനം  ചെയ്യുന്നതില്‍  നിന്നുള്ള 'അനുബോധന' പ്ര ക്രിയയില്‍നിന്നുള്ള ഒരു വ്യത്യസ്തത  -
                    "എന്‍റെ ഉറക്കം പോയി, എങ്കില്‍ ഇതെല്ലാം ആണ് കാരണം, എന്ന് നമ്മള്‍, തന്നെ നിരൂപിക്കുന്ന, ചിലപ്പോള്‍ സ്വയം ഉണ്ടാക്കപ്പെട്ട ഒരു ആശയശാസ്ത്രം   "
                              അത് കൊണ്ടായിരിക്കാം 'പ്രകൃതിയുടെ' വിളി വന്നാല്‍പ്പോലും ഉറങ്ങുന്നവര്‍ അതിന് മുതിരാത്തത്!-
                         'ഉറക്കം നഷ്ടപ്പെട്ടാലോ '!
                    അപ്പോള്‍ സുഖമായുള്ള   ഉറക്കമാണ് പരമപ്രധാനം-
                         ഉറക്കം ആകട്ടെ, ബോധമില്ലാത്ത  ഒരു അവസ്ഥയും !
           അങ്ങിനെ എങ്കില്‍ ബോധമില്ലാത്ത, അവസ്ഥക്ക് വേണ്ടിയിട്ടാണോ, ഈ പെടാപ്പാടുകള്‍ ചെയ്യുന്നത് !                      
                       അവസാനം വേണ്ടത് സുഖനിദ്ര തന്നെ -
         വെളിവ് ഇല്ലാത്ത, ഒന്നും അറിയാത്ത ഒരവസ്ഥക്ക്  വേണ്ടിയിട്ടാണ്, ഈ നെട്ടോട്ടം!
                ഇവിടെ പഴയ നമ്പൂരി ഫലിതത്തിനും ഒരു പ്രസക്തി ഉണ്ടേ !
      ആല്‍ത്തറയില്‍ കിടന്നു ഉറങ്ങുന്ന നമ്പൂരിയോട് 'ഇങ്ങനെ ആയാല്‍ മതിയോ, എന്നും, എന്നിട്ടോ, എന്നിട്ടോ' എന്ന തിരുവചനവും-  
              ഇത് ഒരു ബ്ലോഗിലാണ് ഞാന്‍ എഴുതുന്നത്‌ എന്നുകൊണ്ടും, പുതിയ തലമുറക്ക് സുപരിചതമാകാന്‍ സാധ്യത കുറവായതുകൊണ്ടും, ആ ഫലിതം
ആവര്‍ത്തിക്കുന്നു -
                 മൃഷ്ടാന്നഭോജനത്തിനു ശേഷം ഒരു നമ്പൂരി, ആല്‍ത്തറയില്‍ കിടന്നു ഉറങ്ങുകയായിരുന്നു -
             അലസനായ അയാളുടെ ആ കിടപ്പ്, സഹിക്കാതെ ഒരാള്‍ ചോദിച്ചു -\            'മടി പിടിച്ചു കിടക്കുന്ന ഈ സമയത്ത്, ക്രിയാല്‍മകമായി എന്തെങ്കിലും ചെയ്തൂടെ'
                          'അതാണല്ലോ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് "
             "ഈ, സമയം  ഉപയോഗിച്ച് എന്തെങ്കിലും കൃഷി ചെയ്തു കൂടെ "
                                    "എന്നീട്ട് "
                                 മറുചോദ്യം
              അതില്‍ നിന്ന് ഉണ്ടാകുന്ന പണം സമാഹരിച്ചു, പിന്നെയും ഉയരങ്ങളിലേക്ക് പോയിക്കൂടെ -
                           "എന്നിട്ട് "
             " അത്രയും സമര്‍തധിയും, ശേഷിയും ഉണ്ടാകുമ്പോള്‍ , സുഖമായി ഉറങ്ങാമല്ലോ" -
                     "അതല്ലേ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്"!
          ഇത് പോലെയുള്ള സാരാംശങ്ങള്‍ ഉള്ള കഥകള്‍, 'ബൈബിളിലും, ഖുരാനിലും, മഹാഭാരതത്തിലും' ഉണ്ട് -
                 അത് മനസ്സിലാക്കുക - നമ്മള്‍ വായിച്ചു തിരിച്ചറിയുക -
    അല്ലാതെ 'നമ്പൂരിമാരേയും,  മൊല്ലാക്കെയും, പാതിരിയേയും
സമീപിക്കേണ്ട അവസ്ഥ, വരുത്തുകയാണെങ്കില്‍! -
              "തൃശൂര്‍ക്കാരന്‍ പറഞ്ഞ പോലെ, വണ്ടി അങ്ങനെ പോട്ടേ"!
          കുഞ്ഞും നാളില്‍ അമ്മയുടെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു!
                         അന്ന് രാത്രിയും പകലും തിരിച്ചറിഞ്ഞിട്ടില്ല!
        കുറച്ചു കൂടി വലുതായപ്പോള്‍, പകല്‍ കാണിച്ച കുറുമ്പുകള്‍ക്ക്  പിന്നാലെ ഞാന്‍ രാത്രിയില്‍ തളര്‍ന്ന് ഉറങ്ങിയിരുന്നു.
               അപ്പോഴും ഞാന്‍ രാത്രികളില്‍ സങ്കേതം കണ്ടിരുന്നു!
             അത് കഴിഞ്ഞ് പഠിത്തവും പരീക്ഷകളും പകലുകളുടെ പകപോക്കല്‍
ആയി  കണ്ടപ്പോഴും ഞാന്‍ രാത്രികളെ ഇഷ്ടപ്പെട്ടു!
             ആരോ മുതിര്‍ന്ന തലമുറക്കാര്‍ 'ഏഴര വെളുപ്പിന് ' എഴുന്നേല്‍ക്കുന്ന ശീലത്തെ കുറിച്ചും  'ബ്രഹ്മ മുഹൂര്‍ത്തത്തെ' കുറിച്ചും എന്നെ ഉപദേശിച്ചപ്പോള്‍, ഈ 'ഏഴര വെളുപ്പ്‌' ഒരു ഏഴര മണി എങ്കിലും ആക്കി മാറ്റാന്‍ വല്ല 'ഫോര്‍മുല' ഉണ്ടോ എന്ന് ഞാന്‍ ആലോചിച്ചു!
             യൌവ്വനത്തിലും, രാത്രികള്‍ ആയിരുന്നു എനിക്ക് സന്തോഷം പകര്‍ന്നിരുന്നത്!
            ആദ്യമായി ജോലി കിട്ടി എയര്‍ ഫോഴ്സില്‍ ചേര്‍ന്നപ്പോഴും, പിന്നീട് 'ഗള്‍ഫില്‍' വന്നപ്പോഴും അവിടെയൊക്കെ ഉള്ള പ്രവര്‍ത്തന സമയം തുടങ്ങുന്നത്  രാവിലെ ഏഴു മണി, ചില ഇടങ്ങളില്‍ അതിന് മുന്നേയും!
                    പ്രവത്തന സമയങ്ങള്‍ ഓരോ രാജ്യത്തെ ശീലങ്ങളും അവിടത്തെ കാലാവസ്ഥകളെയും  അടിസ്ഥാനമാക്കിയാണെന്ന്ന്ന് വ്യക്തം. "ശീഷ്ത" എന്ന ഇറ്റാലിയന്‍ വഴക്കം, ഗള്‍ഫ്‌ നാടുകളിലെ അസാമാന്യമായ ചൂടും അവിടത്തെ പ്രവര്‍ത്തന ക്രമങ്ങളെ അതിനനുസരിച്ച് ക്ളിപ്തപ്പെടുത്തി എന്നതും!"
             വൈവാഹിക ജീവിതത്തിലേക്ക് കടന്ന ആദ്യ നാളുകളിലും എനിക്ക്
രാത്രികളെ ആയിരുന്നു ഇഷ്ടം! അതിന് കൂടുതല്‍ വിശദീകരണം വേണ്ടല്ലോ!
               ഗാര്‍ഹിത ജീവിതം  അര്‍ത്ധവത്തായപ്പോള്‍ പ്രശ്നങ്ങള്‍ പലത്!
        "കൊച്ചിന് പാല് കൊടുക്കേണം,  അവന്‍റെ 'സ പാ സ' ഒഴിവാക്കി ഉറക്കണം! അപ്പോഴും രാത്രിയും, ഉറക്കവും ആയിരുന്നു എനിക്ക് നഷ്ടപ്പെട്ട ഇഷ്ടം!
               "പിള്ളേര് പഠിക്കാന്‍ തുടങ്ങിയപ്പോഴോ!
                            ഓരോ പിഴവിനും അച്ഛന്‍ ഉത്തരവാദി ആണ് എന്ന് എനിക്ക് അറിവുണ്ടായിരുന്നു!
                അത് പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത ഞാന്‍ അപ്പോഴും രാത്രികളെ  ഇഷ്ടപ്പെട്ടിരുന്നു!  
                    എന്‍റെ സൗകര്യം, സുഖ നിദ്ര - അതല്ലോ പരമപ്രധാനം !
              "നിദ്രാ വിഹാനങ്ങളായ രാത്രികള്‍ എന്‍റെ 'ഭൈമി' ഏറ്റെടുത്തു!"
                               കുട്ടികള്‍ പഠിച്ചു പാസ്സായി വന്നപ്പോള്‍, ദൈവ കൃപ കൊണ്ട്
കൊള്ളാവുന്ന ജീവിതവും അവര്‍ക്ക് കിട്ടി.
                                               പിന്നീട് കുട്ടികളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും പകലുകളെ ഞാന്‍ ഒഴിവാക്കി -
                      പേരക്കിടാങ്ങള്‍ ഉണ്ടായപ്പോഴും അവരുടെ ചെറിയ കുസൃതികള്‍ ഞാന്‍ ആസ്വദിച്ചിരുന്നു എങ്കിലും, അമ്മൂമ്മയുടെ കൂടുതല്‍ ശ്രദ്ധ അവരില്‍ കേന്ദ്രീകരിച്ചിരുന്നു എന്ന് കണ്ടതിനാല്‍, പകലിനോട് അറിയാതെ ഒരു വിരക്തി "!
                               "അത്‌ എന്തുകൊണ്ട് ?
                                എന്തെന്നാല്‍ പകലുകള്‍ കുട്ടികളുമായി  അവള്‍ കൂടുതല്‍ ഇടപെടുന്നു എന്ന 'സ്വാര്‍ത്ഥ   ചിന്തയില്‍ !
         "മാന്‍ ഈസ് എ സെല്‍ഫിഷ് അനിമല്‍"!  അങ്ങിനെ രാത്രികളെ ഞാന്‍  വീണ്ടും ഇഷ്ടപ്പെട്ടു!
               "പൌത്രന് കെല്‍പ്പായ സമയം മുതല്‍ ഒരാളുടെ ജീവിത ദൌത്യം തീര്‍ന്നു"
      മഹാഭാരതം മുഴുവന്‍ വായിച്ചിട്ടെല്ലെങ്കിലും, സന്ദേശം വ്യക്തമാണ്!
                 പുതിയ തലമുറക്ക് വഴി മാറി കൊടുക്കുക, "പുത്രന്‍ എന്ന വാക്കിന്‍റെ"
  അര്‍ത്ഥവും മനസ്സിലാക്കാന്‍" എന്നെ അത് സഹായിച്ചു!
             ഇത് പണ്ട് എന്‍റെ അച്ഛന്‍ എന്നോട് ചെയ്ത ഒരു 'കൈക്രിയ' ആണ്!
     ഒരു വാക്കില്‍ സംശയം തോന്നുമ്പോള്‍ എന്നോട് 'ഡിക്ഷനറി' നോക്കാന്‍  പറയും. ഞാന്‍ സൌകര്യപൂര്‍വ്വം മെനക്കിടാറില്ല!
                        ഇതേ അടവ് ഞാന്‍ എന്‍റെ മോന്‍റെ അടുത്തും എടുത്തു -
              "അച്ഛന് അറിയാമെങ്കില്‍ പറയു"   അവന്‍ അക്ഷമനായി-
                             ഇപ്പോള്‍ അവന്‍റെ മകളെ 'ഡിക്ഷനറി' നോക്കാനും മറ്റും പഠിപ്പിക്കുമ്പോള്‍, ആ കുട്ടി ചെയ്യുമ്പോഴും, എനിക്കും അവനും ഇല്ലാതിരുന്ന എന്തോ ഒന്ന് കൈവരിച്ചപോലെ ഒരു സന്തോഷം.
                         "രാത്രികള്‍ എനിക്ക് ഏകാന്തത നല്‍കുന്നു." സ്വച്ചന്ത്ധമായി ചിന്തിക്കാനും, എന്‍റെ ലോകത്തില്‍ വ്യവഹരിക്കാനും അവസരം നല്‍കുന്നു.
               ഞാന്‍ എഴുതിവന്നതില്‍ നിന്ന് മാറി പോകുന്നു.
       ജീവതത്തിന്‍റെ നല്ല ശതമാനം ജീവിച്ച് തീര്‍ത്ത എനിക്ക് ആശ്വാസം ഏകുന്നത്   'എ. ഐയ്യപ്പന്‍' എന്നുള്ള മണ്മറഞ്ഞുപോയ ഒരു മലയാള പ്രതിഭയുടെ ചില
എഴുത്തുകളാണ്!
             ഈ വാചകം ഞാന്‍ മുന്‍പേ എഴുതിയിരിക്കാം
                              "നമ്മള്‍ പരിചയപ്പെട്ടവരില്‍ ഉള്ള എല്ലാ നല്ല സുഹൃത്തുക്കളും  വേണ്ടപ്പെട്ടവരും, ഇപ്പോള്‍ ഇവിടെ ഇല്ല, നമ്മള്‍ അവരുടെ അടുത്തേക്കാണ്‌ പോകുന്നത്! പിന്നെ ഞാന്‍ എന്തിന് മരണത്തെ ഭയപ്പെടണം!
          ഭോഗാസക്തി ഉണ്ടായിരുന്ന കാലത്ത് വായിക്കാന്‍ മെനക്കെടാത്ത
   'ഖുറാനും, ബൈബിളും, ഗീതയും' ഒക്കെ വായിക്കാന്‍ ഉള്ള ഒരു വെമ്പല്‍ !
                     "ഓരോന്നിനും ഓരോ സമയമുണ്ടല്ലോ!"
               "ഇതിനെ ആണോ മരണഭയം എന്ന് പറയുന്നത്"!  അറിയില്ല
                      വയലാറിന്‍റെ  വരികള്‍ ഓര്‍ക്കുന്നു ..
           "കൊതി തീരുംവരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ!"
                     "ജീവിക്കുന്നതിന്‌ വലിയ പ്രശ്നങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടും യൌവ്വനത്തിന്‍റെ ഊറ്റം കൊണ്ടുമായിരിക്കാം,  ഇതുവരെ ഇങ്ങനെ ഒക്കെ തോന്നാഞ്ഞത് !"

 --------------------------------------------------------------------------------------------------