Reminiscece Of Air Force Life

Saturday, June 2, 2012

ഭാര്യയെ സുഖിപ്പിക്കുക

                           
                         പണ്ട് ഞാന്‍ എഫ്. എ. സി. ടി യുടെ ഫെഡോ ഓഫീസില്‍ ജോലി ചെയ്തിരുന്നു.

                          അവിടെ സത്യ ക്രിസ്ത്യാനിയും, സല്‍മനസ്സും ഉണ്ടായിരുന്ന ഒരു  സതീര്‍ത്ഥന്‍ ഉണ്ടായിരുന്നു. പേര്   വര്‍ഗീസ്. ഏതൊരാളിനും എന്ത് സഹായവും ചെയ്യാന്‍ സദാ സന്നദ്ധന്‍ ആയ
ഒരു മനുഷ്യന്‍.

                        പക്ഷെ ഒരു വൈകല്യമുണ്ട്. അതുകൊണ്ട് മാത്രം  ഒരു
ഹാസ്യ കഥാപാത്രമായിട്ടെ, എല്ലാപേരും അയാളെ കണ്ടുള്ളൂ.
വൈകുന്നേരമായാല്‍ മരുന്നടിക്കും. അത് കഴിഞ്ഞാല്‍    വര്‍ഗീസ്
വേറൊരു വ്യക്തിയാണ്. എന്നാലും, മാനവീകതയും, മനുഷ്യ കാരുന്ണ്യ പ്രവര്‍ത്തനവും മറന്നു, ഉള്ള ഒരു കളിക്കും വര്‍ഗീസ് പോകുകയില്ല.
വഴക്കോ, അടിപിടിക്കേസോ പുള്ളിയുടെ ചരിത്രത്തിലില്ല. കുടുംബ സ്നേഹമാണെങ്കില്‍, ഒട്ടും മോശമല്ല.

                       പക്ഷെ അദ്ദേഹത്തിന്‍റെ  ഭാര്യയെ സംബധിച്ചിടത്തോളം,
സിവസവും മരുന്നടി കഴിഞ്ഞു വരുന്ന, ആ വരവ് ഇഷ്ടമല്ല.

                   വര്‍ഗീസിന്‍റെ വീട് ചെറായി എന്ന ഒരു ഗ്രാമത്തിലാണ്.
ഇപ്പോള്‍ അത് നല്ല ഒരു ബീച്ചും, ടൂറിസ്റ്റ് കേന്ദ്രവുമായിട്ടാണ് അറിയപ്പെടുന്നത്.

             പണ്ട്  എഫ്. എ. സി. ടി സ്ഥിതി ചെയ്യുന്ന, ഏലൂര്‍ നിന്ന്,വരാപ്പുഴ കടത്ത് കടന്നു, പറവൂര്‍ ചെന്ന്, അവിടെ നിന്ന് വേണം      ചെറായിയിലേക്ക് പോകാന്‍.   വര്‍ഗീസിനെ സംബധിച്ചിടത്തോളം  വരാപ്പുഴ ബോട്ട് വരാന്‍ താമസിക്കുന്നു എന്നതിന്റെ വിരസത മാറ്റാന്‍,
രണ്ടെണ്ണം.

            "അതുവരെ ജോലി ചെയ്തതിന്‍റെ, സ്‌ട്രെസ് മാറെണ്ടേ!!".
     പിന്നെ പറവൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ "ചെറായി" ബസ്‌
കിട്ടാനുള്ള താമസം.

             ആ "സ്ട്രെയിന്‍" തൊട്ടടുത്തുള്ള, പറവൂര്‍ ടൂറിസ്റ്റ് ഹോമില്‍ പോയി തീര്‍ക്കും.

              അതും കൂടി കഴിയുമ്പോള്‍  ഗീവര്‍ഗീസിന്‍റെ ചുമതലാബോധവും,
ഞാന്‍ ചെയ്യുന്നത് തെറ്റാണ്" എന്നാ കുഞ്ഞാടിന്റെ ഉണര്‍ത്തു പാട്ടും
ഉണ്ടാകും.

                 പറവൂര്‍ ബസ്‌ സ്റ്റാന്‍ഡിനു രണ്ടു കിലോമീറ്റര്‍ അപ്പുറം,
വൈകുന്നേരം മീന്‍ ചന്തയുള്ള, 'പെരുംബടന്ന' എന്ന  ഒരു സ്ഥലം ഉണ്ട്.
 ചെറായിയിലേക്ക് ഉള്ള വഴി മദ്ധ്യമാണ് ഈ സ്ഥലം.

                  "പറവൂര്‍ ടൂറിസ്റ്റ് ഹോമില്‍" നിന്ന് ഇറങ്ങുമ്പോള്‍, തലയില്‍
കുറ്റ ബോദ്ധവും, ചെന്ന് കയറുമ്പോള്‍ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും എന്നതും ആലോചിക്കുമ്പോള്‍,  പെരുംബടന്ന മീന്‍
മാര്‍ക്കറ്റില്‍ നിന്ന്, കുറെ മീനും മേടിച്ചു ചെന്ന്, അവരെ ഒന്ന് സുഖിപ്പിക്കാം  എന്ന് പുള്ളി കരുതും.
                       ചെറായി വരെ ടിക്കറ്റ്‌ എടുത്തയാള്‍, പാതി വഴിക്കിറങ്ങും.
മീനും മേടിക്കും.

                        തൊട്ടടുത്ത്‌, ചാണകം ഉണക്കി "വറളി" ആക്കി വില്‍ക്കുന്ന ഒരു കടയുണ്ട്. സാധാരണയായി "വറളി" , മരണാനന്തരം, മൃത ശരീരം
ദഹിപ്പിക്കാന്‍, വിറകിന്റെ കൂടെ ഉപയോഗിക്കാറുണ്ട്.

                        "പറവൂര്‍ ടൂറിസ്റ്റ് ഹോമില്‍" നിന്ന് കിട്ടിയ ഉത്തേജനം
നിലനിര്‍ത്താന്‍, അയാള്‍ പെരുംബടന്ന ഷാപ്പിലും കയറും. അപ്പോഴാണ്‌
  "നമ്മള്‍ക്ക് ലഭ്യമായ സ്രോതസ്സില്‍ നിന്ന്, എന്ത്കൊണ്ട് നമ്മുടെ എനര്‍ജി
പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല" എന്ന തോന്നല്‍ ഉടലെടുത്തത്.

                നമ്മള്‍ മലയാളികള്‍ക്ക് പൊതുവേ അറിയാത്ത  ഒരു സത്യമുണ്ട്.
ഇത്രയും ജനസംഖ്യ ഉള്ള നമ്മുടെ  ഇന്ത്യയില്‍, ഊര്‍ജാവശ്യം എങ്ങിനെ
നടന്നു പോകുന്നു എന്നതിന്‍റെ ഔദ്ദ്യോഗിക "സര്‍വ്വേ റിപ്പോര്‍ട്ട്‌".
       എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ ഇപ്പോഴും ആശ്രയിക്കുന്നത് "ഗോബെര്‍" ആണ്.  "ഗോബെര്‍" എന്ന് പറഞ്ഞാല്‍, ചാണകം ഉണക്കി,
കത്തിക്കാനുള്ള ഇന്ദ്ധനം ആക്കി ഉപയോഗിക്കുന്ന മേല്‍പറഞ്ഞ ഈ
  "വറളി" .

        ഇത്രയും ജനസംഖ്യയുടെ മുഖ്യമായ ഊര്‍ജാവശ്യം, ഗാര്‍ഹികമാണ്.
ചുരുക്കി പറഞ്ഞാല്‍, അരി തിളക്കണം, അല്ലെങ്കില്‍ ചപ്പാത്തി വേകണം.
               ഈ സങ്കീര്‍ണമായ ചിന്തകളില്‍ നിന്നും, സത്യങ്ങളില്‍ നിന്നും
ആണ്, വര്‍ഗീസിനു, ഗയയില്‍ വെച്ച് ബുദ്ധനു ലഭിച്ചത് പോലെയുള്ള
ആ വെളിപാടുണ്ടായത്.
     .
          ഊര്‍ജ പ്രതിസന്ധിയും, പവര്‍ കട്ടും ഉള്ള നമ്മുടെ നാട്ടില്‍, എന്തുകൊണ്ട് ഈ "ആള്‍ട്ടര്‍നെറ്റ്" എനര്‍ജി ഉപയോഗിക്കുന്നതിനു, ഞാന്‍
തന്നെ ഒരു മാതൃക ആയിക്കൂടാ?

            അടുപ്പും സംവിധാനവും എല്ലാം നാളെയുമാകാം. എന്തും, തുടക്കം
കുറിക്കാനാണ് നമ്മള്‍ക്ക് വൈമനസ്യം. ഇറങ്ങി തിരിച്ചാല്‍, അടുത്തത്
ചെയ്യേണ്ടതെന്തെന്നു, നമ്മള്‍ തന്നെ ആലോചിക്കാനും, അതിനനുസരിച്ച്
പ്രവര്‍ത്തിക്കാനും നിര്‍ബന്ധിതരാകും. ചുരുക്കത്തില്‍

            "വൈ കാണട് യു, യൂസ് ദിസ്‌ "വറളി" ഇന്‍ എ ക്രിയെടീവ് ആന്‍ഡ്‌ ഇന്നവേറ്റീവ് മാനര്‍" എന്നാ മാതിരിയുള്ള ഒരു ഉള്‍വിളിയും, പിന്നെ
ഒരു ഉത്തേജനവും.
                      പിന്നെ ഒന്നും ആലോചിച്ചില്ല
                        "വറളിക്കെന്താ വില?"     അടുത്ത കടയില്‍ ചെന്ന് ചോദിച്ചു.

       "നൂറെടുത്താല്‍ അമ്പതു രൂപ,  ഇരുന്നൂറു എടുത്താല്‍ നാല്‍പ്പതു"
                          ബര്‍ഗൈന്‍ ചെയ്യാന്‍  വര്‍ഗീസ് ഒട്ടും മോശമല്ല, എന്ന  രീതിയില്‍ പുള്ളി ചോദിച്ചു "നാനൂറു എടുത്താലോ?"

                     അവസാനം, ഭാര്യയെ സന്തോഷിപ്പിക്കാന്‍, ഇരുന്നൂറു രൂപയുടെ സാധനം, ചുളു വിലയില്‍, ഒരു പെട്ടി വണ്ടിയില്‍ ലോഡ് ചെയ്തു, പുള്ളി  ചെറായിയിലേക്ക് യാത്രയായി.


                      ചെറായി ജംഗ്ഷനിലെ പ്രതികരണം വേറെ ആയിരുന്നു .
 വര്‍ഗീസ് ചേട്ടന്‍, ഇത്രയും  "വറളിയും" ആയി ഒരു പെട്ടിവണ്ടിയില്‍,
പോകുന്ന കണ്ട നാട്ടുകാര്‍ പരസ്പരം ആരാഞ്ഞു "ആരാ മരിച്ചത്?"
    "അങ്ങേരുടെ അയല്‍ വീടിലെ കണാരന്‍ കുറെ നാളായി അത്യാസന്ന
നിലയിലായിരുന്നു" ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു

                        കാര്യം അന്വേഷിക്കാന്‍, ഓട്ടോ റിക്ഷാക്കാരും, നാട്ടുകാരും
  ഗവര്‍ഗീസിന്‍റെ വീട്ടിലേക്ക് !!

                              ഇനി ഞാന്‍ ബാക്കി പറയുന്നില്ല !!!!
                         --------------------------------------------------------------------
   .

11 comments:

  1. Replies
    1. thank you praveen
      pl. give ur comments on monu don't do it & padam1, padam-2

      Delete
  2. Really funny story

    ReplyDelete
  3. കുറെ ചിരിപ്പിച്ചു ...നല്ല നര്‍മം

    ReplyDelete
  4. Nice story, there was a good flow too
    but i felt an abrupt end, Kurekkoodi
    parayaamaayirunnu,
    Nanni
    Veendum kaanaam

    ReplyDelete
  5. In some attempts, we feel the theme more prominent and we give more relevance to it- In some, the character we observed may cause the
    urge or the inspiration to write. After the depiction of the idiosyncrasies or peculiarities of that elaborately we suddenly feel that, it is becoming more than "short" story - then we feel to get down from a running vehicle!
    I think that has happened here !! Thanks for your valid comment
    inium kaanaam

    ReplyDelete
  6. thank you ariel
    am glad that people like you take pain to
    read this and express your comment !

    ReplyDelete
  7. ഇപ്പോള്‍ ആണ് ഞാന്‍ ഇത് കണ്ടത്..ഇഷ്ടമായി.
    എന്റെ ഭര്‍ത്താവും (32 അതോ 3 4 ആണോ എന്നറിയില്ല.)അത്രയും കാലം FACT യില്‍ ഉദ്യോഗസ്ഥനായിരുന്നു. ഹെഡ് ഓഫീസില്‍ പബ്ലിക്‌ റിലേഷനില്‍ ഉണ്ടായിരുന്ന കോഴിക്കോടുകാരന്‍ വിശ്വനാഥന്‍
    അറിയുമോ സര്‍?

    ReplyDelete