Reminiscece Of Air Force Life

Wednesday, June 27, 2012

കൊളോണിയല്‍ ഹാങ്ങോവര്‍



                          


                                                            ലോകത്തില്‍ പൊതുവേ ഒരു മര്യാദയുണ്ട്. അഭിവാദ്യം ചെയ്‌താല്‍, തിരിച്ചു അഭിവാദ്യം ചെയ്യുക എന്നത്. ഇങ്ങോട്ട് ആശംസിക്കുന്ന, വാക്കുകളെ അംഗീകരിച്ചു, അങ്ങോട്ടും അതറിയിക്കുക. ഇതിനെ ഫോര്‍മാലിറ്റി എന്ന് പറയാം. പക്ഷെ അതാണ് നാട്ടുനടപ്പ്.

                 ഇത് ചെയ്യാത്ത ഒരു സമൂഹം മലയാളികളാണ്!.

       ഈ ഒരു സ്വഭാവവിശേഷം എങ്ങിനെ വന്നു എന്ന് നമ്മള്‍ ആലോചിക്കുമ്പോള്‍ എത്തുന്നത്, ഒരു കൊളോണിയല്‍  ഹാങ്ങ്‌
ഓവറില്‍ നിന്നാണ് ഇതു, എന്നെനിക്ക്‌  തോന്നുന്നു.

            "വെല്ലസ്ലി സായിപ്പു" അല്ലെങ്കില്‍ "ദല്‍ഹൌസി സായിപ്പു" എന്ത് കാണിച്ചുവോ, അതെല്ലാം നാടുവാഴികളും, ദിവാന്മാരും അനുകരിച്ചു.
ആ കാലത്ത് നടന്നിരുന്ന കാര്യങ്ങളും, ചിട്ടകളും കരണീയമായി അനുകരിച്ചു, അന്ധമായി അവരും, താഴോട്ടുള്ള പെരുമാറ്റ ചട്ടങ്ങളാക്കി.

            അങ്ങനെ "സര്‍" എന്ന് വിളിക്കപ്പെടുന്ന ആള്‍, വിളിക്കുന്ന ആളെക്കാള്‍ വലിയ ആള്‍ ആണെന്ന് തോന്നിപ്പിക്കുന്ന ഒരു വിധേയത്വം നമ്മളില്‍ അടിച്ചു ഏല്‍പ്പിക്കപ്പെട്ടു. 
                     
                  "ഗുഡ് മോണിങ്ങ്" പറഞ്ഞാല്‍ അന്നത്തെ സായിപ്പു, അതിനെ അവഗണിച്ചു പോകുമ്പോള്‍, ഇതാണ് ലോകം എന്ന പ്രതീതി നമ്മളില്‍ ഉണ്ടായി. "ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ"  സംസ്കാരം ആണ് "ബ്രിട്ടീഷ്‌"
സംസ്കാരം, എന്ന് നമ്മളെ തെറ്റിധരിപ്പിക്കുന്നതില്‍, അവര്‍ വിജയിച്ചു എന്നുള്ളതാണ് സത്യം.
 
                              മേലുദ്യോഗസ്തന്മാര്‍ക്ക്, അപ്രീതി ഉണ്ടാക്കാതെ വര്‍ത്തിക്കുക,
അവരുടെ ഇഷ്ടത്തിനും, അനിഷ്ടത്തിനും, അനുസരിച്ച് പെരുമാറുക, എന്നത് പുതിയ ആശയം ഒന്നും അല്ല. കാര്യ പ്രാപ്തിക്കു വേണ്ടി എന്തും ചെയ്യുന്ന ഒരു ലൈന്‍. പഴയ മുകേഷ് സിനിമ പോലെ.

                        പണ്ടാരോ പറഞ്ഞ പോലെ, " ഒന്ന് പൊക്കി പറഞ്ഞാല്‍, സാധാരണ സാറുമ്മാര്‍ പൊങ്ങിപ്പോകും, എന്‍റെ സാറിന്‍റെ അടുത്ത്  അതും ചിലവാകില്ല". എന്ന് നേരില്‍ പറയുക. ഇതില്‍പരം, ഒരു പൊക്കി പറയല്‍ വേറെ ഉണ്ടോ?

                അത് കൊണ്ട് "സര്‍" അഭിസംബോധന ചെയ്യുന്ന മലയാളിയും,
ഇത് കേള്‍ക്കുന്ന മലയാളിയും സായൂജ്യരകുന്നു.

                 ഇവിടെയാണ് നമ്മള്‍ തമിഴരെ കണ്ടു പഠിക്കേണ്ടത്. അവര്‍,
പ്രായവും, സോഷ്യല്‍ സ്ടാട്ടസും നോക്കാതെ എല്ലാവരെയും "സര്‍" എന്നാണു
സംബോധന ചെയ്യുക. അതിലെ യുക്തി ഒന്ന് ആലോചിച്ചു നോക്കു!

                ഗള്‍ഫില്‍,  കൊളാപ്സിബിള്‍, സ്പ്രിംഗ് ലോഡെഡ് വാതിലുകള്‍, ഇവിടെ പലയിടത്തും കാണാറുള്ളതാണ്. അങ്ങിനെയുള്ള ഡോറില്‍, സാധാരണ പുറകെ വരുന്ന ആള്‍ക്ക്, അയാള്‍ സുരക്ഷിതമായി വരേണ്ട സൗകര്യം ഒരുക്കേണ്ടത് മുന്നില്‍ പോകുന്ന ആളുകളുടെ മര്യാദയാണ്, എന്നത് അലിഖിതാമായ ഉപചാരമാണ്.

                  മലയാളികള്‍ പലപ്പോഴും, അത് പാലിക്കാതെ, "പാലം കടന്നു കഴിഞ്ഞാല്‍ "കൂരായണ" എന്ന പോലെ പുറകെ വരുന്നവര്‍ക്ക,സ്വാസ്ഥ്യവും അസുരക്ഷിതവുമായ ഒരു അവസ്ഥയുണ്ടാക്കി പോകുന്നത് കാണാം. 

                മലയാളികള്‍, പൊതുവേ, ഒരു ലിഫ്റ്റില്‍ വെച്ച് കണ്ടുമുട്ടിയാല്‍,
പരസ്പരം മസില് പിടിച്ചു നില്‍ക്കും.

                    "ഇവനോട് സംസാരിച്ചിട്ടു എനിക്ക് എന്ത് കാര്യം?"

         വിവേകമുള്ള  ലോകജനത മുഴുവന്‍, ഒരു ലിഫ്റ്റില്‍ തമ്മില്‍ കാണുമ്പോള്‍, സഹജീവികളെ ഒന്ന് "വിഷ്" ചെയ്യും.

                               സാക്ഷരതയും, വിദ്യസംബന്നരും, ലോക പരിചയവുമുള്ള മലയാളികള്‍, അതൊരു അര്‍ത്ഥശൂന്യമായ പ്രഹസനമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്.

                   മറ്റുള്ളവരെ മാനിക്കാന്‍ പഠിക്കുക. മറ്റൊരാളെ മാനിക്കുക എന്ന് പറഞ്ഞാല്‍ വിധേയത്വമല്ല.  മറ്റൊരാളെ മാനിക്കതിരിക്കുക എന്നത്
അധീശത്വവുമല്ല.

                  ഇതാണ് ഞാന്‍ ഉദ്ദേശിച്ച "കൊളോണിയല്‍ ഹാങ്ങ്‌  ഓവര്‍".

                   ----------------------------------------------------------------------------------------
   

No comments:

Post a Comment