Reminiscece Of Air Force Life

Monday, April 21, 2014

സീ - സെന്‍സ്

                   'ഇതാണ് ദീപുവിന്‍റെ ഒരു പ്രശ്നം'!
        "രവിയേട്ടന്‍ ഇന്ന് വരുമെന്ന് ഇന്നലെ പോലും ദീപു എന്നോട് പറഞ്ഞില്ല"!
                 ദീപയുടെ ഈ പരിഭവം കേട്ടപ്പോള്‍ അതിഥിയായ ഞാന്‍ വല്ലാതെ ആയി.
            ഇന്നലെ രാത്രി പുറപ്പെടുന്നതിന് മുന്‍പാണ് ഞാന്‍ ദീപുവിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്.
            ഇലക്കും മുള്ളിനും കേടു വരാത്ത ഒരു സമീപനം !
      ഏതോ കാര്‍മേഘങ്ങള്‍ പെയ്തോഴിയാനുള്ള  ഒരു സമീപ പ്രദേശമായി ഞാന്‍ നിലകൊണ്ടു  
                  രവിയേട്ട "ഹി ലാഗ്സ് സീ - സെന്‍സ്".!
         "ദീപ പണ്ട് മുതലേ ഉപയോഗിക്കാറുള്ള, അവള്‍ തന്നെ ഉണ്ടാക്കിയ ഒരു
'ഡെഫനിഷന്‍' !
          'കള്‍ച്ചറും', കോമണ്‍സെന്‍സും' പോര മേമ്പൊടി 'സിവിക് സെന്‍സും' കൂടി ഉണ്ടായാലേ മാനുഷിക മൂല്യത്തിന്‍റെ മിനിമം ചേരുവ പൂര്‍ത്തിയാകൂ എന്ന ആപ്തവാക്യം !  
            അവശ്യം പോകേണ്ടി വന്ന ഒരു മരണാനന്തര സന്ദര്‍ശനത്തിനു ശേഷം
ദോഹയിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍.
          മുംബയ് വഴി മാത്രം ടിക്കറ്റ് കിട്ടിയപ്പോള്‍, ഇടക്കുള്ള എട്ടു മണിക്കൂര്‍ താമസം, എന്നെ ദീപുവിനെക്കുറിച്ചും ദീപയെക്കുറിച്ചും ഓര്‍മിപ്പിച്ചു.
        ദോഹയില്‍ എനിക്ക് പണ്ട് ഇടത്താവളം തന്ന അവരെ എനിക്ക് മറക്കാന്‍ പറ്റുകയില്ലല്ലോ!
        പേരുകളില്‍ പോലും എന്തോ നിയോഗം അവരില്‍ അര്‍പ്പിതമായിരുന്നു എന്ന് ആര്‍ക്കും തോന്നും!
                    "ദീപു  - ദീപ'
              ദീപക്ക് 'യൂണിവേഴ്സിറ്റിയില്‍ ജോലി - ദീപുവിന് സ്വന്തം ബിസ്സിനസ്സും.
      സമൃദ്ധിയിലും സമാധാനത്തിലും ഒരു കുറവും ആ കുടുംബത്തില്‍ ഞാന്‍ കണ്ടില്ല !
                      ഹൃദയ വിശാലതയുള്ള ദീപു, കാര്യക്ഷമതയുള്ള ദീപ!
       പിന്നീട് വട്ടം മിഴുങ്ങാന്‍  സാധ്യമാവാത്ത ചില  നിമിഷങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു -
                "എന്തേ ഈ അരിയില്‍ കല്ല്‌ കടിക്കുന്നത്"!
                      പോരായ്മകളുടെയും പരിഭവങ്ങളുടെയും കുത്തൊഴുക്ക് !
            നഗരത്തില്‍ അമ്മയുടെ ചൊല്‍പ്പടിയില്‍ വളര്‍ന്ന യാഥാസ്ഥിതികനായ ഒരു മലയാളി യുവാവിന്‍റെ ആഗ്രഹം.
                   "കാലത്തെ കുളിച്ചു കുറിതൊട്ട് തന്‍റെ സൌകര്യങ്ങള്‍ നോക്കി കണ്ട്
അറിഞ്ഞ് തനി നാടന്‍ വിഭവങ്ങള്‍ പാകം ചെയ്യുന്ന എന്‍റെ ഭൈമി "
                              അവളുടേതോ -  ഒരു നഗര ജീവതം മോഹിച്ചിരുന്ന ഒരു നാട്ടിന്‍ പുറത്തുകാരി"!
                 "സാമം ഭേദം  ദന്ണ്ടം എല്ലാം ഞാന്‍ നോക്കി"-
                            ദീപു പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
            അവളുടെ യൂണിവേര്‍സിറ്റിയിലെ ജോലി അവളെക്കൊണ്ടുതന്നെ രാജിവെപ്പിച്ചു!
              അന്ന് വൈകുന്നേരം ഞാന്‍ അവിടെ ചെന്നത്തപ്പോഴാണ് "എം. സി. പി
എന്ന വാക്കിന്‍റെ  വിശകലനവും ചര്‍ച്ചയും ഉണ്ടായത്!
                             "യൂ ആര്‍ എ മെയില്‍ ഷവോനിസ്റ്റ് പിഗ്ഗ്"
           ഇവരെ അടുത്തറിയാവുന്ന ഒരു ഡോക്ടര്‍ സുഹൃത്ത്‌ പറഞ്ഞു -
                         "വി വില്‍ കാള്‍ ഇറ്റ്‌ എ മിസ്മാച്ച്"
          പിന്നീട് അങ്ങോട്ട്‌ ചതുരംഗം കളിക്കുന്നത് പോലെ ആയിരുന്നു !
  എന്‍റെ കുതിരയെ നീ തടഞ്ഞാല്‍ നിന്‍റെ  രാജാവിനെ ഞാന്‍ വെട്ടും എന്ന സമീപനം!
           ഒടുവില്‍ ദീപുവിന് ഉണ്ടായ ഒരു ഹൃദയ ആഘാതത്തെ തുടര്‍ന്ന് അവര്‍ക്ക് നാട്ടിലേക്ക് പോകേണ്ടിവന്നു.
                 അസുഖത്തിന്‍റെ ആദ്യ നാളുകളില്‍ ദീപ വാവിട്ട് കരഞ്ഞു!
         സമചിത്തത വിട്ടു - ദുഃഖം പ്രകടിപ്പിക്കാതെ ഞങ്ങള്‍ അവരെ നാട്ടിലേക്ക് യാത്രയാക്കി -
         രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ അവള്‍ പറയുകയാണ്‌ "
                         "ഹി ലാഗ്സ് സി-സെന്‍സ്"!
-------------------------------------------------------------------------------------------------

Thursday, April 3, 2014


                                   ഇത് ആദ്യം പബ്ലിഷു ചെയ്തതാണ് - പക്ഷെ ആ മലയാളം ഫോണ്ട് ചെറിയതും അവ്യക്തവും  ആയിരുന്നു - നേരത്തെ വായിച്ചവര്‍ ക്ഷമിക്കുക 
--------------------------------------------------------------------------------------------------------------------------------- 
                 

                   ഒരു മരണാന്തര സന്ദര്‍ശനം ആണ് ഇതിലെ വിഷയം .

              പഴയ കമ്പനിയില്‍  കൂടെ ജോലി ചെയ്തിരുന്നു തോമാച്ചന്‍റെ  അപ്പന്‍ മരിച്ചു. സംഭവം അറിഞ്ഞു, അങ്ങേരു  നാട്ടില്‍  പോയി തിരിച്ചുവന്നിട്ട്‌ ഒരു മാസമായി. എങ്കിലും വിവരം അറിഞ്ഞിട്ടു നേരില്‍ പോയി കാണുക എന്നതാണ് ദൌത്യം.
                       ബെല്ലടിച്ചു വാതില്‍ തുറന്നപ്പോള്‍, ഒരു 'ബിലേറ്റഡ്‌ കണ്ടോലന്‍സ്' മുഖഭാവത്തോടെ അകത്തേക്ക് കയറി.
                         വിവരങ്ങള്‍ എല്ലാം ഗദ്ഗദം തുളുമ്പുന്ന ശബ്ദത്തോടെ  വിശദീകരിച്ചു. അവസാനം ഒരു നെടുവീര്‍പ്പോടെ തോമാച്ചന്‍ പറഞ്ഞു  'ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്‍റെ  കാര്യം'.
                        പെട്ടെന്നായിരുന്നു തോമാച്ചന്‍റെ  അടുത്ത ചോദ്യം  
                             "മേനോന് ഒരു ചെറുത്‌ എടുക്കട്ടെ, ഒരു സ്കോച്ച് ഒത്തു കിട്ടി?"
         ആതിഥേയന്‍റെ  മര്യാദയില്‍, അദ്ദേഹത്തിന്‍റെ  അസന്തുലിതമായ 
ആ മാനസികാവസ്ഥയില്‍, ഞാന്‍ കൂടെ നിന്നില്ല എങ്കില്‍.... -- .......
                           കൊണ്ടുവെച്ച ലഹരിയുടെ ഒരു കവിള്‍ ഇറക്കിയപ്പോള്‍ ആണ്, എറണാകുള ത്തുകാര് പറയുന്നത് പോലെ 'എട്ടിന്‍റെ  പണി കിട്ടി'
എന്ന് മനസ്സിലായത്‌    
              "അപ്പന്‍റെ  മരിപ്പിന്‍റെ  സി.ഡി ഇന്നലെയാ വന്നത്!'
            എന്‍റെ പ്രതികരണം പ്രതീക്ഷിക്കാതെ തന്നെ, പുള്ളിക്കാരന്‍ സി. ഡി. ഓണാക്കി. എല്ലാം ഒരുക്കി വെച്ചത് പോലെ.
                   കൃസ്തീയ ഭക്തിഗാനത്തിന്‍റെ പശ്ചാത്തല സംഗീതത്തോടെ, സ്ക്രീനില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷമായി. 
                      "ഔസേപ്പച്ചന്‍  - 97 , ജനന മരണ തീയതിയോടെ, ഒരു ചുള്ളന്‍റെ , സ്റ്റില്‍ ഫോട്ടോ." 
                                        "ഇത് അപ്പച്ചന്‍ എയര്‍ഫോഴ്സില്‍ ചേരാന്‍ നേരത്ത് എടുത്ത ഫോട്ടോ", ആണെന്ന് പറഞ്ഞപ്പോഴാണ്, എനിക്ക് 
സ്ഥലകാലബോധമുണ്ടായത്. 
                        പിന്നെ മരണത്തോടനുബന്ധിച്ചുള്ള നിരവധി കാഴ്ചകള്‍.
പെട്ടിയില്‍ കിടത്തിയ അപ്പച്ചന്‍റെ   ചുറ്റും, സംഭവിച്ച വേര്‍പാടിന്‍റെ 
ശോകമുഖഭാവങ്ങളോടെ, കൂടുതലും സ്ത്രീകള്‍ അടങ്ങിയ ബന്ധുക്കള്‍.
                          
   അപ്പോഴാണ്‌ വെള്ളിടി വെട്ടുന്നത് പോലെ, തോമാച്ചന്‍റെ  സഹധര്‍മണി മറി
യാമ്മയുടെ ഒരു കമന്റു പുറകില്‍ കേട്ടത്.         
   "ഈ മേഴ്സി ഏടത്തിയുടെ മുഖം എന്നാ ഫോട്ടോജിനിക്കാ, അല്ലെ 
ഇച്ചായ"-             
 തോമാച്ചന്‍ സഗൌരവം,   ഭാര്യയെ  ഒന്ന് തുറിച്ചു നോക്കിയിട്ട്, എന്നോട് പറഞ്ഞു.
                     "ഇത് പള്ളിയിലേക്ക് എടുക്കുന്ന സീനാണ്"
              കണ്ടാല്‍ അറിയപ്പെടുന്ന ഒന്ന്  രണ്ടു എം.എല്‍.. എ മാര്‍, എം. പി മാര്‍, പിന്നെ കര്‍ദിനാളാണോ, ബിഷപ്പാണോ എന്നറിയില്ല, കുറെ സമുദായ ശ്രേഷ്ടന്മാര്‍, ഇങ്ങനെ പോകുന്നു അന്ത്യയാത്രക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്ന പ്രഗല്‍ഭര്‍.  
            ഓരോരുത്തരെയും എന്നെ പരിചയപ്പെടുത്താന്‍ തോമാച്ചന്‍ മറന്നില്ല.
തോമാച്ചന്‍റെ  മോന് പണ്ട് എം. ബി. എക്ക് മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍, പറഞ്ഞ വാചകം ഞാന്‍ ഓര്‍ത്തു.
     
    "ആ കഴുവേ റിയോടു ഞാന്‍ ഒരായിരം വട്ടം പറഞ്ഞതാ, അച്ചന്‍ പട്ടത്തിനു  പോകാന്‍.. --  അപ്പോള്‍ അവനു പഠിക്കണം  എം. ബി. എക്ക് പോകണം". ഒരച്ചനായാല്‍ സമുദായത്തില്‍ കിട്ടുന്ന അംഗീകാരം, കാശ്,സൌകര്യങ്ങള്‍, ഇത് വല്ലതും മേനോന് അറിയാമോ?                           
എന്‍റെ  അറിവില്ലായ്മയുടെ ആഴം അളന്നു തീര്‍ന്നിട്ടും സി. ഡി തീരുന്നില്ല!               
പിന്നീട് കണ്ടത് പള്ളിയിലേക്കുള്ള വിലാപ യാത്രയുടെ സീനുകളാണ്.          
                റബ്ബര്‍ മരങ്ങള്‍ ഇരുവശവും നില്‍ക്കുന്ന ഏതോ ഒരു തോട്ടത്തിന്‍റെ 
ചെരുവിലൂടെ വിലാപ യാത്ര ഒരു വളവു തിരിയുന്നു, മൃതദേഹം കൊണ്ടുപോകുന്ന വാഹനത്തിന്‍റെ  പിന്നിലായി, ബെന്‍സ്, ടൊയോട്ട, പജീരോ തുടങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയുടെ ഒരു ലോങ്ങ്‌ ഷോട്ട്.
                         പള്ളിയില്‍ എത്തി, പെട്ടി കുഴിമാടത്തില്‍ ഇറക്കിയ ശേഷം 
എല്ലാപേരും ഓരോ പിടി മണ്ണിടുന്നു. 
                      ഇവിടെയാണ്‌ ക്ലൈമാക്സ് !    
     എല്ലാപേരും മണ്ണിട്ട ശേഷം തോമാച്ചനും ഒരു പിടി മണ്ണിടുന്നു !
പൊടുന്നനെ കുടിച്ച കള്ള് തലയ്ക്കു പിടിച്ച പോലെ തോന്നി. ഞാന്‍ തല കുടഞ്ഞു ഒന്ന് കൂടി ഉറപ്പു വരുത്തി, സംശയത്തോടെ ചോദിച്ചു.
                    "തോമാച്ചന്‍ വിവരം അറിഞ്ഞല്ലേ നാട്ടിലേക്ക് പോയത്?"
       "ഇതെന്‍റെ  ജീവിതത്തിലെ  വലിയ ഒരു ആഗ്രഹം ആയിരുന്നു  -
       അതുകൊണ്ട് ഇത് ഞാന്‍ എഡിറ്റു ചെയ്തു കയറ്റിയതാ !!"

                                    ----------------------------------------------------