Reminiscece Of Air Force Life

Tuesday, January 21, 2014

സുനന്ദ മരണവും - ദല്‍ഹി നിയമങ്ങളും

                     മീഡിയയില്‍ കൂടി വന്ന പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന്-
മൂന്നു സാധ്യതകളിലെക്കാണ്  വിരല്‍ ചൂണ്ടുന്നത് -
                  'കഴിച്ചു കൊണ്ടിരുന്ന മരുന്നിന്‍റെ 'ഓവര്‍ഡോസ്' ആണെങ്കിലും അത്‌
      ഒരു അബദ്ധം പറ്റിയാതാകാന്‍ ഇടയില്ല'-
               'ആത്മഹത്യാ സ്വയം വരിച്ചതാവാം'
           'ഓവര്‍ഡോസ്' നിര്‍ബന്ധപൂര്‍വ്വം കൊടുത്ത ഒരു കൊലപാതകമാവാം'-
                     പക്ഷെ മനസ്സിലാകാത്ത ചില കാര്യങ്ങള്‍ ഉണ്ട്- അതിനെക്കുറിച്ച്, മാധ്യമങ്ങളും മൌനമാണ്!
          1)   മുറി അടഞ്ഞുകിടന്നിരുന്നു എന്നും, ഹോട്ടല്‍ സ്റ്റാഫ്  സഹായത്തോടെ ആണ്, മുറി തുറന്നത് എന്ന് തരൂരിന്‍റെ  'പെഴ്സണല്‍ സ്റ്റാഫ്'-
         2)    എസ്. ഡി. എം റിപ്പോര്‍ട്ടില്‍, മുറി തുറന്നു കിടക്കുകയായിരുന്നു എന്ന്-
         3)    എന്തിന് അവര്‍ ആദ്യം എടുത്ത മുറിയില്‍ നിന്നും, റൂം നമ്പര്‍ '385' ലേക്ക് മാറി - (പഴയ മുറിയുടെ അസൌകര്യം കൊണ്ടാണോ? അതോ പുതിയ മുറി,
സ്റ്റെയര്‍ കേസിന്റെയോ, ഫയര്‍ എക്സിറ്റിന്റെയോ അടുത്താണ്, എന്നത് കൊണ്ട് ആണോ?)  സംശയം ആണെ?
        4) അവരുടെ വേണ്ടപ്പെട്ട എന്ന ആള്‍ക്കാര്‍, അന്ന് ആ ഹോട്ടലില്‍ താമസിച്ചിരുന്നു -
        5) ദേഹത്തുള്ള, പതിനഞ്ചോളം മുറിപാടുകളില്‍, രണ്ട് ദന്തന്തക്ഷതങ്ങളും  ഉണ്ടായിരുന്നു- (വിദ്വേഷവും അഭിപ്രായ വ്യത്യാസങ്ങളും, 'കടിച്ച് ആണോ തീര്‍ക്കുന്നത്, എന്നത് ആലോചിക്കേണ്ട ഒരു കാര്യമാണ്!)
         6)   എന്തായാലും അങ്ങേര്‍ സംഭവ സ്ഥലത്ത് ആ സമയം ഉണ്ടായിരുന്നില്ല -
                      ദല്‍ഹി മുഖ്യമന്ത്രിയുടെ കീഴിലല്ല അവിടത്തെ പോലീസ്, എന്നതാണ് ഇപ്പോള്‍, നടക്കുന്ന പുകില്-
                 നിയമഘടന പ്രകാരം, തലസ്ഥാനം ആയതും കൊണ്ട് ദല്‍ഹി പോലീസ്, കേന്ദ്ര അഭ്യന്തര മന്ത്രിയുടെ കീഴില്‍ ആണ്-
          ഇങ്ങിനെയാണ്‌ നടന്നിരുന്നത് - ഇന്നേവരെ അങ്ങിനെയാണ്- അതാണ്‌ ഞങ്ങളുടെ ഒരു രീതി - സാങ്കേതികമായി ശരിയാണ് -
                കൂടുതല്‍ കാലവും കേന്ദ്രകഷികളയിരുന്നു, ദല്‍ഹി ഭരിച്ചിരുന്നവരും-
       അതുകൊണ്ട് ഈ ദഹനക്കേടിന്‍റെ ചികിത്സക്ക് പോകേണ്ടി വന്നിട്ടില്ല!  
                 പിന്നെ എന്തിനാ ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി തസ്തിക-
                          പാട്ടം പിരിക്കാനോ?
             'നിയമങ്ങള്‍ നടപ്പിലാക്കണമെങ്കില്‍, പോലീസ് ജനപ്രതിനിധികളോട്
ഉത്തരവാദപ്പെട്ടവര്‍ ആയിരിക്കണം-'
                        'കേരളം കണ്ട കാഴ്ച, നമുക്ക് അറിയാമല്ലോ'
                  രണ്ട് മുഖ്യമന്ത്രിമാരുടെ 'നിവര്‍ത്തികേടും', നിവര്‍ത്തിയും' അതായിരുന്നല്ലോ-
         അഭ്യന്തരം ആയിരുന്നല്ലോ, ഇവിടത്തെ എന്നും ഉള്ള തുരുപ്പ് ചീട്ട്-
                       പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പ്രതിഭാസം, ആഭാസമാണ് -
            ദല്‍ഹി പോലീസിന്, ലൈന്‍ ഓര്‍ഡര്‍', 'ലാ ആന്‍ഡ്‌ ഓര്‍ഡര്‍' എന്ന രണ്ട് പോംവഴിയെ ഉള്ളൂ - ഇത് ഏമാന്മാരുടെ അഭിമുഖത്തില്‍ നിന്ന് കേട്ട 'സഹസ്ര നാമാര്‍ച്ചനയാണ്' !
       പാവം പോലീസുകാരന്‍റെ ഗതി, 'ക്വട്ടേഷന്‍ പാര്‍ട്ടികളെക്കാള്‍' ദയനീയമാണ്!                       അതുകൊണ്ട് നമ്മള്‍ പൊതുജനം ഒരു കാര്യം മനസ്സിലാക്കുക -
       ഇതെല്ലാം ദല്‍ഹി പോലീസിന്‍റെ  ഉടയോനായ കേന്ദ്ര അഭ്യന്തര മന്ത്രാലയം
വിചാരിക്കുന്നത് പോലെയേ നടക്കുകയുള്ളൂ- അതിനെ നിയമസാധുതയുള്ളൂ.
                   അപ്പോള്‍  ഗുണപാഠം-
      റിപ്പബ്ലിക്ക് ദിനത്തിന്‍റെ ഈ തലേ ആഴ്ച, അതിനെ മാനിച്ചു ഈ കുത്തിയിരുപ്പില്‍ നിന്ന്  പിന്‍ തിരിയുക-
             ദല്‍ഹിക്കാര്‍ ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്, ലോക രാഷ്ടങ്ങളില്‍
ഉണ്ടായേക്കാവുന്ന, നമ്മുടെ  ശ്രേയസ്സിനെ ഉയര്‍ത്തി കാണിക്കാനല്ല -
             അവരുടെ ജീവിതം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്‌.
  റിപ്പബ്ലിക്ക് ദിനത്തിലും, സ്വാതന്ത്ര്യ ദിനത്തിലും, ശാന്തിയും സന്തോഷവും, സമാധാനവുമുള്ള ഒരന്തരീക്ഷം ഡല്‍ഹിയില്‍ ഉണ്ടായിരിക്കണം-  
                  അത് ആ ദിവസങ്ങളില്‍ മാത്രം മതിയോ?
          ആ കാര്യവും, ദേശസ്നേഹം അളന്നു കൊടുക്കുന്നവരും മനസ്സിലാക്കുക -
                 'ഇത് ഒരു ധര്‍ണ കൊണ്ട് പരിഹരിക്കാവുന്ന കാര്യവുമല്ല"
                               നിയമങ്ങളില്‍, അഴിച്ചു പണി വേണ്ടി വരും-
             അതിന് ജനശ്രദ്ധ ആകര്‍ഷിക്കുക, എന്നത് വരെ മനസ്സിലാക്കാം-
     പക്ഷെ ഇപ്പോഴത്തെ സ്ഥിതിയില്‍, നടപ്പ് നിയമങ്ങള്‍ വെച്ച് 'സുനന്ദ കേസും'
      'കേജ്രീവാലിന്‍റെ കേസും', കേന്ദ്ര അഭ്യന്തര മന്ത്രാലയം വിചാരിക്കുന്നത് പോലെയേ നടക്കുകയുള്ളൂ '-
                      എഫ്. ഐ. ആര്‍ വരുന്നത് പോലെയേ, കോടതിക്ക് ഇടപെടാന്‍ പറ്റുകയുള്ളൂ -
          കോടതിയില്‍ ഏതെങ്കിലും 'പീറ' വക്കീല്‍,  ഒരു പി.ഐ.എല്‍ ഫയല്‍
ചെയ്‌താല്‍, ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്, 'കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യത്തില്‍, അഭിപ്രായം പറയുന്നത് 'കോടതി അലക്ഷ്യം', ആകും എന്നുള്ള പിടിവള്ളിയും ഉണ്ടല്ലോ -
              അതാണ്‌ നമ്മുടെ നിയമസംഹിതയുടെ  'ജയവും- പരാജയവും !
             'ഒരു നിയമ നിര്‍മാണ ഭേദഗതിക്ക്, ലോകസഭയില്‍,  മൂന്നില്‍ രണ്ട് വോട്ടു വേണം - '
            അല്ലെങ്കില്‍, പുതുനിയമത്തിനുള്ള 'ഓര്‍ഡിനന്‍സ്' -
        ഈ തണലില്‍ ആണ് എല്ലാ പാര്‍ട്ടികളും വണ്ടി ഓടിച്ചു പോകുന്നത് -
അതത്ര എളുപ്പമല്ല,  എന്നും എല്ലാ പേര്‍ക്കും അറിയാം - അതാണ്‌ അവരുടെ
 അഹന്തയും-
         ഞാന്‍ തിരിച്ചു തുടങ്ങിയ വിഷയത്തിലേക്ക് വരാം -
          ഇനി പറയുന്നത് ഒരൂഹം മാത്രം - ശ്രീ. തരൂര്‍ രാഷ്ട്രീയത്തില്‍ വന്നത്, ഇഷ്ടപ്പെടാത്ത സ്വന്തം കക്ഷിക്കാര്‍ പോലും ഉണ്ട് -
       നാട്ടീന്നു, ആകെ ഉള്ള പത്തൊന്‍പത് സീറ്റില്‍ മത്സരിക്കാന്‍ നൂറ്റമ്പത് പേരും!
   ഇന്നലെ വന്നവനെ എങ്ങിനെ ഒതുക്കാം എന്നുള്ളതിന്‍റെ ഭാഗവും ആകാം ഈ
വലിയ കളികള്‍!
       'പോളിറ്റിക്ക്സ് ഈസ് ദി ആര്‍ട്ട് ഓഫ് പോസ്സിബിലിറ്റീസ്'
                  അതുകൊണ്ട് പറഞ്ഞു വന്നത്
           "ആഭ്യന്തരമേ സര്‍വധനാല്‍ പ്രധാനം"
-------------------------------------------------------------------------------------------------

3 comments:

  1. കുഴഞ്ഞ് മറിഞ്ഞ്
    കലങ്ങിമറിഞ്ഞ്

    തെളിയാതെ അന്ത്യം

    ReplyDelete
  2. എന്തോ എന്തിരോ..മാധ്യമങ്ങളും മൌനം ആണെങ്കില്, ടീയാന്റെ സ്വാധീനം അപാരം ...

    ReplyDelete