Reminiscece Of Air Force Life

Saturday, January 18, 2014

മോനേ നീ കലക്കി -

          എ. ഐ. സി. സി. സമ്മേളനത്തിന്‍റെ, മാധ്യമ വാര്‍ത്തകള്‍ ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത് -
              എന്തായിരുന്നു രാഹുലിന്‍റെ 'പുതിയ മുഖം'-
   മീഡിയ മുഴുവന്‍ പറഞ്ഞു 'എ ഫിയേഴ്സു സ്പീച്ച്' -
           ഇത് നേരത്തെ മുതല്‍ ആകാമായിരുന്നില്ലേ!
പക്ഷെ സ്പെക്ട്രം ഇടപാടിനെ കുറിച്ചോ, വദേരയുടെ,  ഇടപാടിനെ കുറിച്ചോ, സി. എ. ജി  യുടെ  പരാമര്‍ശനത്തിനെ കുറിച്ചോ, ഒന്നും പറയാനില്ല -
     ഇതെല്ലാം ടി. വി യില്‍ കൂടി കണ്ടപ്പോള്‍, എനിക്ക് തോന്നിയത്, പഴയ
'ഇരുട്ടിന്‍റെ ആത്മാവ്' എന്ന സിനിമയില്‍ക്കൂടി 'പ്രേംനസീര്‍' പറഞ്ഞ
ഒരു ഡയലോഗ് ആണ് -
        "വൈകിപ്പോയി അനിയത്തി - വൈകിപ്പോയി -
                  അതിലും രസാകരമായ മറ്റൊരു കാഴ്ച -    
     എല്ലാത്തവണയും ചുമന്ന അടിവരയോടെ 'പ്രോഗ്രസ് കാര്‍ഡ്', കൊണ്ട് വരുന്ന മകന്‍, ആദ്യമായി നാല്‍പ്പത് ശതമാനം മാര്‍ക്ക് മേടിച്ചു വന്നതിലുള്ള,
ഒരമ്മയുടെ സന്തോഷം!  
             മുഖം മനസ്സിന്‍റെ കണ്ണാടി ആണല്ലോ - അമ്മയുടെ ശരീര ഭാഷയില്‍, അത്
തികച്ചും പ്രതിഫലിച്ചു -
        സംഭവസ്ഥലത്ത്, സ്ഥാനം ഒഴിയുന്ന മൌനിയായ പി.ടി.എ പ്രസിഡണ്ട്‌ സാകൂതം സുസ്മേര വദനനായി ഇരിപ്പുണ്ട് -
                                "എത്ര കൊല്ലങ്ങളായി 'ഡെയില്‍ കാര്‍നേജിന്‍റെ
 'പബ്ലിക്ക് സ്പീക്കിങ്ങ്ങ്ങ്' വായിക്കാന്‍ അമ്മ പറയുന്നു-"
       "എടാ ഇത് നമ്മുടെ കുലത്തോഴിലാണ്"-  ചെക്കന്‍ കേള്‍ക്കണ്ടേ-
                           "കോണ്‍ഗ്രസ് ഏക്‌ സോച് ഹേ"
        കിടിലം പ്രസ്താവന എന്നു ഞാന്‍ വിചാരിച്ചപ്പോള്‍, എന്‍റെ പെരക്കൂട്ടി
പറയുന്നു, ഇത് കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ട 'കിഷ്-3' എന്ന സിനിമയിലെ
 ഡയലോഗ് ആണല്ലോ -
           എന്തായാലും ഏഴാം ക്ലാസ്സില്‍, ഇത് പോലെ ഒരു മാറ്റം വന്നതിനാല്‍
പത്താം ക്ലാസ്സില്‍ പ്രതീക്ഷക്ക് വ്കയുണ്ട് - 2019 ല്‍ -
                          'പയ്യന്‍ പഠിക്കട്ടെ' -
             ആ സമയത്ത് തൂത്ത് വൃത്തിയാക്കലും നടക്കട്ടെ
      ഡല്‍ഹിയില്‍ ഇടത് പക്ഷം മത്സരിച്ചില്ല , അത് കൊണ്ടാണ് 'ആം പാര്‍ട്ടിക്ക്'
ജയിക്കാന്‍ ആയത്- നമ്മുടെ നാട്ടിലെ ഒരു വലിയ സഖാവിന്‍റെ കണ്ടെത്തല്‍!
        'ടി.വിയില്‍ കൂടി കണ്ട, വോട്ടു ചെയ്ത 'കാരാട്ട്' ആര്‍ക്കാണോ വോട്ടു ചെയ്തത്?
          അതിനായിരിക്കാം, പാലക്കാട് പ്ലീനത്തില്‍ 'മത നിരപെക്ഷതയാണ് ഇപ്പോഴത്തെ പ്രശ്നം' എന്ന് ഒരു മുഴം നീട്ടി എറിഞ്ഞത് !
       അണികള്‍ വട്ടം വിഴുങ്ങാന്‍ ഉള്ള ഒരു തയ്യാര്‍ എടുപ്പിക്കല്‍-
                വിഴുങ്ങാന്‍ അണികളും!
         സമ്പൂര്‍ണ സാക്ഷരതയുള്ള കേരളത്തിലെ, സ്വയം ചിന്തിക്കാന്‍ ശക്തി ഇല്ലാത്ത, ഒരു സമൂഹവും!  
   നമ്മളെ സംബന്ധിച്ചിടത്തോളം, 'ചവാനും, കല്‍മാഡിയും, രാജയും, പവാറും,
 യദൂരപ്പയും, ഗദ്ഗിരിയും, വീരേന്ദ്രസിങ്ങും, പിണറായിയും, മായാവതിയും അഖിലേഷ് യാദവും' എല്ലാം ദഹിക്കാത്ത, അംശങ്ങള്‍ ആയി, നമ്മുടെ വന്‍ കുടലിലോ ചെറുകുടലിലോ   കിടക്കുന്നു -
          "ആദര്‍ശു ഫ്ലാറ്റിലെ' അഴിമതിയില്‍ 'ചവാനെ' ചോദ്യം ചെയ്യണം എന്നുള്ള
സി. ബി. ഐയുടെ ആവശ്യം, കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല-
അപ്പോള്‍ അങ്ങേരേയും, എന്‍.സിപി ക്കാരെയും ഒഴിവാക്കി, സി.ബി. ഐ
രണ്ടാമത് ആവശ്യം ഉന്നയിച്ചു ! എന്താ നമ്മുടെ നാട്ടിലെ നിയമം !  
            നമ്മുടെ കേരളത്തില്‍ ആണെങ്കിലോ,  'ഇടത് - അല്ലെങ്കില്‍ വലത്' ഇതാണല്ലോ, ആകെയുള്ള രണ്ട് വഴികള്‍ -
                   ഒന്ന് കഴിഞ്ഞാല്‍  മറ്റേത് -
    എന്നിട്ടോ, 'ബാര്‍ട്ടര്‍ സിസ്റ്റം പോലെ,  നീ അത് വിട്ടുതരാമെങ്കില്‍, ഞാന്‍ ഇത് വിട്ടു തരാം' ! 'കേസുകളുടെ വെച്ച് മാറ്റം' !
       മാമൂല് പോലെ കുറെ 'നിരാഹാര സത്യാഗ്രഹങ്ങളും'-
   അണികള്‍ക്ക് ചവക്കാന്‍ ഒരു 'ചൂയിന്ഗം' എങ്കിലും കൊടുക്കണ്ടേ?
           പിന്നെ 'നിരാഹാര സത്യാഗ്രഹത്തില്‍' പങ്കെടുത്ത ആള്‍ക്ക് 'ഭക്ഷ്യ വിഷബാധ' ഏറ്റു എന്ന വാര്‍ത്തയും!  
        "എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ല"-
           'ചൂയിന്ഗം' ദഹിക്കാത്തവര്‍ക്ക്, 'കോടിയേരി മൂസ്സതിന്‍റെ' വക ഒരു സാരാംശ ടിപ്പണിയും!
                ടി. പി വധക്കെസിലും, സരിത, ബിജു രാധാകൃഷ്ണന്‍, തച്ചങ്കിരി,
ലാവ്ലിന്‍, ഐസ്ക്രീം, ഫൈസല്‍, ജയകൃഷ്ണന്‍ വധം, അങ്ങിനെ എത്ര എത്ര  അനുഭവങ്ങള്‍. എന്നിട്ടും,  എന്‍. എസ്. എസ് എന്നും, എസ്. എന്‍.ഡി.പി എന്നും, മാര്‍ത്തോമ, യാക്കോബ എന്നും, കാന്താപുരം, പി. ഡി. പി, ജമാ അത്‌ ഇസ്ലാമി എന്നും ഉള്ള തട്ടിലാണ് നമ്മള്‍-
                 ദൈവാധീനത്താല്‍ നമ്മുടെ നാട്ടില്‍ ഒരു നിയമസംഹിതയുണ്ട് -
         ചില ഘട്ടങ്ങളില്‍ അതിനെ അപഹാസ്യമാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്-
           ആരോപണ  വിധേയരായ രണ്ട് 'മനുഷ്യാവകാശ കമ്മീഷന്‍റെ
പ്രഭൃതികള്‍,  നേരിടേണ്ടി വരുന്ന ചില മുഹൂര്‍ത്തങ്ങളും, രസകരമാണ് -
             നമ്മുടെ നാട്ടില്‍ 'സ്ത്രീ' ആണ് ആരോപണത്തിന്‍റെ ഉറവിടം എങ്കില്‍,
അവന്‍റെ കാര്യം 'കട്ടപ്പുക' -
                 'മോനിക്കാ ഇഷ്യൂ' നടന്നപ്പോഴും 'ക്ലിന്‍റെനെ'  അവര്‍ കൈവെടിഞ്ഞില്ല -
                      അവര്‍ നോക്കുന്നത്, 'അയാള്‍ അയാളുടെ പണി ചെയ്യുന്നുണ്ടോ
എന്നാണ് -
                    നമ്മുടെ നാട്ടില്‍ ആണെങ്കിലോ!  -  
               തിരിച്ചു ഞാന്‍,  'ഫിയേഴ്സു സ്പീച്ചിലേക്ക്' വരാം -
                       'വെട്ടാക്കുളം വെട്ടിച്ചേ' എന്ന നാടന്‍ പാട്ട് പോലെ കുറെ
 ചെയ്ത കാര്യങ്ങള്‍ -
     വനിതാ ബില്ലിന്‍റെ കാര്യം വരുമ്പോള്‍, സ്ത്രീകള്‍ ആര്‍ത്തു വിളിക്കുന്നു -    
            സമയാസമയത്തിനു, ജയ് വിളികള്‍ -
          പിന്നെ നടപ്പിലാക്കാന്‍ പോകുന്ന പുതിയ രീതികള്‍-
       പതിനഞ്ചു സീറ്റുകളില്‍, അവിടത്തുകാര്‍ സ്വീകാര്യനാണ് എന്ന് പറയുന്ന ചെറുപ്പക്കാരെ നിറുത്തും -
      അത് സാധ്യത കുറഞ്ഞ ദല്‍ഹിയിലും, ഗുജറാത്തിലും ആയിരിക്കാം!
           ബാക്കി സ്ഥലങ്ങളില്‍ 'പഴയ വീഞ്ഞ്' പുതിയ കുപ്പിയില്‍ എന്ന പോലെ,
  അഴിമതിയിലും, ആരോപണങ്ങളിലും ഒക്കെ പെട്ടിട്ടും, അന്വേഷണ കമ്മീഷനില്‍ കൂടി, തലയൂരി പോന്ന പ്രഗല്‍ഭരായ പരിചയ സമ്പന്നതയുള്ള  'പെരിയസാമിമാര്‍' -
              ഏട്ടത്തിയുടെ വിയോഗത്തില്‍, എനിക്ക് എട്ടനെക്കാള്‍ ദുഖമുണ്ട് -
   അത്‌ കാരണം എന്‍റെ 'തീപ്പൊരി', മീഡിയയില്‍ കൂടി വരുന്നതിന്‍റെ, നല്ല ഒരു സമയവും, കൈവിട്ടുപോയല്ലോ എന്നത് കൊണ്ടാണ്!
           ഒരു പ്രസംഗത്തില്‍ കൂടി നേരം വെളുക്കുകയില്ല !
                             കാത്തിരുന്ന് കാണാം! -
     -----------------------------------------------------------------------------------------    

9 comments:

  1. മോന്‍ പാസ് ആകാന്‍ ഒരു ലക്ഷണവും കാണുന്നില്ല.
    എന്തെങ്കിലും ബുദ്ധിയുണ്ടെങ്കില്‍ ഇക്കാലത്തിനിടയ്ക്ക് അത് പ്രത്യക്ഷമാകേണ്ടതായിരുന്നു
    ഈ നാല്പതാം വയസ്സില്‍ ഇനി ബുദ്ധി വികസിക്കുമോ?

    ReplyDelete
  2. ഉടനെ സാധ്യത കാണുന്നില്ല-

    ReplyDelete
  3. വൈകിപ്പോയി................

    ReplyDelete
  4. വൈകി വന്ന വിവേകം !

    ReplyDelete
  5. അങ്ങനെ എങ്കിലും ഈ മാരണം ഒഴിഞ്ഞു പോകും എന്ന് ആശ്വസിക്കാം.

    ReplyDelete
    Replies
    1. കാത്തിരുന്ന് കാണാം! -

      Delete
  6. വീഴ്ച്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവാനുള്ള ആര്‍ജവം രക്തത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍..............

    ReplyDelete
    Replies
    1. കാത്തിരുന്ന് കാണാം! -

      Delete
  7. ജനം എന്നാ കഴുത യെവന്മരെപൊലെ ഉള്ളവരെ വീണ്ടും അരിയിട്ടു വാഴിക്കും...

    ReplyDelete