ഇന്ത്യയിലുള്ള ഐയര്‍ഫോഴ്സ് പൈലട്ടുമാര്‍ക്ക്, വിമാനത്തില്‍ നിന്ന്
ബോംബിട്ടും, ഫയര്‍ ചെയ്തും പരിശീലിപ്പിക്കുന്ന സ്ഥലത്തെ ആണ് 'എയര്‍ ക്രാഫ്റ്റ് ഫയറിംഗ് റേഞ്ച്' എന്ന് അറിയപ്പെടുന്നത് - ഇതിനെ കുറിച്ചുള്ള ഒരു ഏകദേശ വിവരണം, എ മിഷന് ക്യാന്‍സല്‍ഡ്എന്ന എന്റെ പോസ്റ്റില്‍
പ്രദിപാതിച്ചിട്ടുണ്ട് -അത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല -
എന്തായാലും,പുതിയ പൈലട്ടുകളെ പരിശീലിപ്പിക്കുക, പഴയ ആള്‍ക്കാരെ കൂടുതല്‍ പ്രാപ്തരാക്കുക, എന്ന ഉദ്ദേശത്തിലാണ് ഈ ഫയറിംഗ് റേഞ്ച് പ്രാക്ടീസില്‍ കൂടി ലക്ഷ്യമാക്കുന്നത് -
അതുകൊണ്ട് എല്ലാ കൊല്ലവും മൂന്നോ നാലോ ഫയറിംഗ് റേഞ്ച്
പ്രാക്ടീസിനായി , ഐയര്‍ഫോഴ്സിലെ എല്ലാ സ്ക്വാര്‍ഡനുകളും ഒരുങ്ങേണ്ടി വരും -
ഇതില്‍ കൂടുതല്‍ നമ്മള് കേട്ടിട്ടുള്ളത്, ഡല്‍ഹിക്ക് അടുത്തുള്ള 'തിരുപ്പത് 'റേഞ്ചിനെ കുറിച്ചാണ് -
'റിപ്പബ്ലിക്ക് ദിനത്തിനും, ആഗഗസ്റ്റ് പതിനഞ്ചിനും ഒക്കെ, വിശിഷ്ട അതിഥികള്‍ വന്നു കാണാറുള്ള അഭിനവ വ്യോമസേനയുടെ വൈശേഷ്യങ്ങള്‍--
'കാവിലെ പൂരത്തോട് അനുബന്ധിച്ച് എല്ലാ കൊല്ലവും നടത്തുന്ന 'കുറത്തിയാട്ടം', പോലെ നമ്മള് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട് -
നമ്മുടെ മിഴിവും, കഴിവും ലോകത്തെ അറിയിച്ചു കൊടുക്കാന്‍ !
പക്ഷെ രാഷ്ട്ര പിതവായ്ള്ള ഗാന്ധിജിയുട ജന്മ സ്ഥലമായ ഗുജറാത്തിലുള്ള
ജാംനഗറിലേക്ക് ആയിരുന്നു എന്റെ യൂണിറ്റിന്റെ നിയോഗം !
പൊതുവേ 'ട്ടെമ്പററി ' ഡ്യൂടി എന്ന് പറയുന്നത് തന്നെ ഒരു അസൌകര്യമാണ് - കുടുംബത്തെ പിരിഞ്ഞു മൂന്നാല് ആഴ്ചകള്‍ നില്‍ക്കേണ്ടി വരും -
ബാച്ചിലേഴ്സ് ആയവര്‍ക്ക്, ആശുപത്രികളില്‍ നഴ്സുമാരായി, ജോലി നോക്കുന്ന 'കസിന്‍സിനെ' വാരാന്ത്യം കാണാനോ, ഞായറാഴ്ചകളില്‍ ഉള്ള,
ഒരു മോണിംഗ്ഷോ മലയാളം സിനിമ കാണാനോ പറ്റില്ല, എന്നത് ഒക്കെ ആണ് മുഖ്യ കാരണങ്ങള്‍ -
അന്നൊക്കെ വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന മലയാളികള്‍ക്ക്,
ഒരു മലയാളം സിനിമ കാണാന്‍ പറ്റുകഎന്നത് അത്ര ധന്യമായ മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു.
ഇപ്പോള്‍ പെരുംമ്ബാവൂരിലും, , എറണാകുളത്തും ഒക്കെ ഞായറാഴ്ച 'ഉച്ചപടം', ഒരു ഒറിയ, ആസ്സാമി സിനിമ നടത്തുന്ന പോലെ !
'വമ്പന്‍ കളക്ഷന്‍ ആയിരിക്കും'!
അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്ക് !
വിഷയം മാറി പോകുന്നു -
പക്ഷെ 'ജാംനഗര്‍ ടി.ഡി യുടെ' വൈക്ലബ്യം ഇതൊന്നും അല്ലായിരുന്നു !
ഗുജറാത്ത്, മൊത്തം ഉണങ്ങി വരണ്ട് കിടക്കുകയാണ് !
അതുകാരണം പട്ടാള കാംമ്പുകളില്‍ പോലും, ആ കാര്യത്തില്‍ നിയമം കര്‍ക്കശമാണ് -
മറ്റേതു സ്ഥലമാണെങ്കിലും, സീനിയര്‍ എന്‍.. സി. ഓ മെസ്സില്‍ നിന്നോ, ഓഫീസേഴ്സ് മെസ്സില്‍ നിന്നോ, സംഗതി സംഘടിപ്പിക്കാന്‍ പറ്റും - ജാംനഗറില്‍ ഒരു രക്ഷയും ഇല്ല -
നിയമം അത്ര പരുഷമായത് കൊണ്ട്, വെളിയില്‍ 'സപ്ലൈ ഡിമാണ്ട്
ഇക്കണോമിക് തിയറി' തികച്ചും അനുഭവിച്ച് അറിയാമായിരുന്നു !
അന്നത്തെ കാലത്ത് (നാല്‍പ്പതു കൊല്ലം മുന്‍പ്), നൂറു രൂപ വാടക കൊടുക്കുന്ന ഇടപാടുകള്‍, ഒരു കുപ്പി റമ്മില്‍, ഒതുക്കിയ പട്ടാളക്കാരും ഉണ്ടായിരുന്നു !
എല്ലാ സെക്ഷന്റെയും, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍,
ആദ്യമേ പോകുന്ന ' ട്രാന്‍സ്പോര്‍ട്ട്' വിമാനങ്ങളില്‍ കയറ്റി അയക്കും -
'സ്പെയര്‍ പാര്‍ട്സുകള്‍', 'ടൂള്‍സ്', 'സപ്പോര്‍ട്ടിംഗ് എക്വിപ്മെന്‍സ്,'
തുടങ്ങിയ അത്രയും നാളുകള്‍ക്ക് ആവശ്യം വരുന്ന സാധനങ്ങള്‍ എല്ലാം -
'സ്റ്റാര്‍ട്ടിംഗ് ബാറ്ററി' തുടങ്ങിയ ചിലതെല്ലാം അങ്ങിനെതന്നെ അയക്കും -
ചിലതെല്ലാം 'കാര്‍ട്ടനുകളില്‍', അല്ലെങ്കില്‍ വീഞ്ഞ പെട്ടികളില്‍ ആക്കി,
ഡിപ്പാര്‍ട്ടൂമെന്റിന്റെ പേരുകള്‍ അവയില്‍ എഴുതി -
'ജാംനഗര്‍ ടി. ഡി യില്‍' അങ്ങിനെ പോകുന്ന 'സെക്ഷന്‍' പെട്ടികളില്‍, ഒന്നു രണ്ടെണ്ണം 'ത്രിഗുണന്‍' ആയിരിക്കും !
ഇത് പരസ്യമായ ഒരു രഹസ്യമാണ് !
അതാത് സെക്ഷന്കാര്ക്ക്, അവിടെ ചെന്ന് കഴിഞ്ഞ്, ഒന്നിച്ചു കൂടാനും, ഉല്ലസിക്കാനും ആയുള്ള ഒരു അറിഞ്ഞും അറിയാതെയുമുള്ള കീഴ്വഴക്കം !
അതിനും ഒരു ലിമിറ്റുണ്ട് !
പക്ഷെ എന്റെ സെക്ഷനില്‍ ജോലി ചെയ്തിരുന്നവര്‍ക്ക്, വേറെ ഒരു സൗകര്യം കൂടി ഉണ്ടായിരുന്നു !
എന്റെ യൂനിറ്റ് 'ഹണ്ടര്‍' വിമാനങ്ങളുടെത് ആയിരുന്നു -
അതില്‍ 'ഗെണ്‍ പാക്ക്' വിമാനത്തില്‍ ഘടിപ്പിക്കുന്നതും, ഊരുന്നതും,
ഞങ്ങളുളുടെ സെക്ഷന്റെ മാത്രമായ മേഘല ആണ് -
ഈ 'ഗെണ്‍ പാക്കില്‍' 30 എം. എം അമ്മോനീഷന്‍ മാലയായി ലോഡ്
ചെയ്യാന്‍ ഉള്ള സംവിധാനം ഉണ്ട് -
ജാംനഗറിലേക്ക്, വിമാനങ്ങള്‍ പോകുമ്പോള്‍, ഈ പാക്കിന് അകത്തുള്ള സ്ഥലമെല്ലാം, ഡല്‍ഹി പോസ്റ്റല്‍ പിന് കോഡ് പോലെ 'ശൂന്യ് ശൂന്യ് ശൂന്യ്' ആയിരിക്കും - അവിടെ എല്ലാം 'ത്രിഗുണനെ' തിരുകും -
വിമാനങ്ങള്‍ ജാംനഗറില്‍ എത്തി ആദ്യത്തെ സോര്ട്ടിക്കുള്ള
ഒരുക്കത്തിന് മുന്‍പ്, ഇവനെ എത്തേണ്ട സ്ഥലത്ത് എത്തിക്കും !
വിമാനത്തിന്റെ ദൈനംദിന ജോലികളില്‍ എന്റെ 'വിഭാഗത്തിന്'
വലിയ പ്രസക്തി ഇല്ല . ഞങ്ങളുടെ ' ട്രേഡ്കാരെ', ബാക്കി 'ഹൈടെക്കുകാര്‍',
'ഫത്തു' എന്നാണു വിളിച്ചിരുന്നത്.
'ഫത്തു' എന്ന് പറഞ്ഞാല്‍ 'തലയില്‍ ആള് താമസം ഇല്ലാത്ത വര്‍ഗം എന്ന്-
പക്ഷെ ജാംനഗര്‍ ടി. ഡി വരുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം പഴയ പാര്‍വത്ത്യാരുടെ പവറാ!
ഞാന്‍ എഴുതി വന്നത് ജാംനഗര്‍ ഫയറിംഗ് റേഞ്ചിനെ കുറിച്ചാണ് -
ഞാന്‍ അതിലേക്ക് വരാം -
ആ ടി. ഡിയില്‍ ആദ്യത്തെ ഒരാഴ്ച എനിക്ക് ഫയറിംഗ് റേഞ്ച് ഡ്യൂട്ടി
ആയിരുന്നു.
റേഞ്ചില്‍ ഫയറിംഗ് നടക്കുന്ന ദിവസങ്ങള്‍, രണ്ടാഴ്ചകള്‍ മുന്‍പേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ച്, അവരുടെ അനുവാദം മേടിച്ചിരിക്കണം എന്നതാണ് നിയമം.
അതെല്ലാം ജാംനഗര്‍ എയര്‍ഫോഴ്സിന്റെ 'അഡ്മിന്' സെക്ഷന്‍ ചെയ്തു കഴിഞ്ഞു.
ഇനി പ്രാക്ടീസ് നടക്കുന്ന ദിവസങ്ങളില്‍, സ്ഥലം പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്ന് രണ്ട് പോലീസുകാരെയും കൂട്ടി, റേഞ്ച് പരിസരത്തേക്കു പോകണം.
റേഞ്ച് തുടങ്ങുന്നതിന് മുന്‍പ് , വിവിധ ഭാഷകളില്‍ സ്ഥിരമായി
സ്ഥാപിച്ചിട്ടുള്ള 'സൈന്‍ ബോര്‍ഡുകള്‍' നിലനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പ്
വരുത്തണം.
അതുകഴിഞ്ഞ് ഒരു ഇരുനൂര് മീറ്റര്‍ പിന്നീടുമ്പോള്‍
" റേഞ്ച് ഈസ് ലൈവ്, കീപ് എവേ" എന്നര്‍ത്ഥം വരുന്ന നാനാ ഭാഷകളിലുള്ള ബോര്‍ഡുകള്‍ പോലീസുകാരന് തൂക്കും -
അതുകഴിഞ്ഞ് നൂറു വാര കഴിയുമ്പോള്‍ എയര്‍ ഫോഴ്സിന്റെ വക,
ഒരു ചുമന്ന കൊടിയും 'നിരോധിത പ്രദേശം, അതിക്രമിച്ചു കടക്കുന്നവരെ"
അങ്ങിനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ ഉള്‍ക്കൊണ്ട ഒരു നോട്ടീസും
പതിപ്പിക്കേണ്ടത്, എന്റെ ചുമതല ആണ്.
കൃതാര്‍ത്ഥനായി എന്റെ ദൌത്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച്, ഞാന്‍ റേഞ്ച് പെരിമീറ്റര്‍ ഫെന്‍സിന്റെ വാതില്‍ തുറന്ന്അകത്തുള്ള ഷെല്‍ട്ടറിലേക്ക്
പോയി.
റേഞ്ച് ഷെല്‍ട്ടര്‍ എന്ന് പറഞ്ഞാല്‍, ആയിരക്കണക്കിന് ഏക്കര്‍ കമ്പി വേലികളാല്‍ സംരക്ഷിക്കപ്പെട്ട പ്രദേശത്തിന്റെ അറ്റത്തുള്ള ഒരു അണ്ടര്‍ ഗ്രൌണ്ട് സ്ഥലമാണ്-
അത് റേഞ്ചില്‍ നടക്കുന്ന ബോംബിങ്ങും വെടിവെപ്പും ഒന്നും
ഏല്‍ക്കാത്ത ഒരിടം- അവിടെ നിന്ന് അങ്ങ് ദൂരെ റേഞ്ചില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ സുരക്ഷമായി കാണാം -
എന്റെ കൂടെ വന്ന ഒരു 'വയര്‍ലെസ്കാരന്‍', സെറ്റില്‍ കൂടി, ഞങ്ങള്‍
എത്തിയ വിവരം എ.ടി. സിയെ ( എയര്‍ ട്രാഫിക്ക് കണ്ട്രോള്)) റൂമിനെ ) അറിയിച്ചു.
അങ്ങേര് ജാംനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരാളാണ് -
ഇത് പോലെ ഒരുപാട് വെള്ളിയാഴ്ച പള്ളിയില്‍ പോയിട്ടുള്ള ഒരു മുല്ലാക്ക-
അതുകൊണ്ട് ഞാന്‍ ചെയ്യേണ്ട കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച്,
'നിയമം നിയമത്തിന്റെ വഴിക്ക്, ഞാനൊരു 'മാവലായിക്കാരന്‍' ആണ്,
എന്ന് പറയുന്ന ഒരു റോളിലേക്ക്, ഉള്‍വലിഞ്ഞു-
കുറച്ചു കഴിഞ്ഞ് എ.ടി. സിയില്‍ നിന്ന് വിവരം കിട്ടി -
രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന്, ടാര്‍ഗെറ്റിലേക്ക് എത്തുന്നു-
ഞാന്‍ 'പീപ്പ് ഹോളില്‍' കൂടി നോക്കി - വിജനമായ കുറെ സ്ഥലവും,
ദൂരെ വലതു വശത്ത്, ഫെന്‍സിനു പുറത്ത് ഒരു ഗ്രാമവും -
വിമാനം വന്നു ബോംമ്പിടുന്നതും, വെടി വെക്കുന്നതും ആയ കാഴ്ച
ഉറ്റു നോക്കി ഇരുന്നു.
അല്പ സമയത്തിനുള്ളില്‍, റേഞ്ചിലെ ടാര്‍ഗെറ്റ് വെച്ചിരിക്കുന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ അപ്പുറത്ത് നിന്നേ, പൊടിപടലം പൊങ്ങുന്നത് കണ്ടു.
പിന്നെ, ചെവി പൊട്ടുമാറു ശബ്ദത്തില്‍, രണ്ട് വിമാനങ്ങള്‍ ലോലെവലില്‍ ഷെല്‍ട്ടറിന്റെ മുകളില്‍ കൂടി കടന്നു പോയി -
ഒരു യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല എങ്കിലും, ഇത് പോലെ ഒരു അനുഭവം നടാടെ ആയിരുന്നു !
ഒരു എയര്‍ അറ്റാക്കിന്റെ എല്ലാ 'എഫെക്ടും' എനിക്ക് അനുഭവപ്പെട്ടു -
ഞാനിതെല്ലാം കണ്ട് അനുഭവസംമ്പന്നനായി നില്ക്കുമ്പോള് ആണ്, മറ്റൊരു
കാഴ്ച ശ്രദ്ധിച്ചത് -
കുറേ കുരുന്നു കുട്ടികള്‍, വലത് വശത്തെ ഗ്രാമത്തിന്റെ സൈഡില്‍ നിന്നും, ആര്‍ത്തിരമ്പി ടാര്‍ഗെറ്റു സ്ഥലത്തേക്ക് ഓടി അടുക്കുന്നു -
ഇതുകണ്ട് അന്തംവിട്ട ഞാന്‍, പോലീസുകാരനെ വിളിച്ചു അത് കാണിച്ചു-
"ഈ ഡ്യൂട്ടിക്ക് വന്നതുകൊണ്ട്, 'ചാര്‍സൌബീസ്' അയാളുടെ മുറുക്കാനിലെ
ഏലക്കയുടെ അഭാവത്തെ കുറിച്ച് ആയിരുന്നു അയാളുടെ ജല്പനം-
വയര്ലെസ്സില്, അടുത്ത 'ഫയറിംഗ് സോര്‍ട്ടിയുടെ, അറിയിപ്പ വന്നു !
ഞാന്‍ കൂടെ വന്ന 'ഇന്‍ ചാര്‍ജിന്റെ' തോളില്‍ തട്ടി എന്റെ ഉല്ഖണ്ട അറിയിച്ചു -
അങ്ങേരും, ഒരു കുത്ത് ചീട്ടുമായി 'സോളിട്ടയര്‍' കളിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു !
എനിക്ക് നിക്കകള്ളി ഇല്ലാതെ ആയി !
ഞാന്‍ 'വയര്‍ലെസ് സെറ്റിന്റെ' ബട്ടണുകളില്‍, അവിടെയും ഇവിടെയും എല്ലാം അമര്‍ത്തി -
റേഞ്ചില്‍ ആളുകളുണ്ട് എന്ന് പറയാനുള്ള വ്യഗ്രതയില്‍ -
വയര്‍ലെസ്കാരന്‍ എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു-
"നീ, എന്റെ ജോലി ചെയ്യണ്ട" -
അന്ന് കൂടുതലും ' ഹണ്ടര്‍ സ്ക്വാര്‍ഡനുകള്‍' ആയിരുന്നു എയര്‍ ഫോഴ്സില്‍-.
പുതിയ പൈലട്ടുകള്‍, 'ട്രെയിനറിലും' , അല്ലാത്തവരെ, ഫൈറ്റര്‍ വിമാനങ്ങളിലും ആണ് പോകുന്നത് -
ഫൈറ്റര്‍ വിമാനങ്ങളില്‍, ' എമപ്ടി ഷെല്‍' , (വെടി ഉണ്ടയുടെ പുറകു വശത്തെ, മെറ്റല്‍ ഭാഗം) വിമാനത്തില്‍ തന്നെ ശേഖരിച്ച് കൊണ്ട് വരാനുള്ള
സംവിധാനം ഉണ്ട് -
'ട്രെയിനര്‍' വിമാനങ്ങളില്‍, ഇവ വെളിയിലേക്ക് തെറിച്ചു പോകാനുള്ളതാണ് സംവിധാനം-
ഈ 'എമപ്ടി ഷെല്‍' ശുദ്ധമായ പിച്ചളയില്‍ ഉണ്ടാക്കപ്പെട്ടവ ആയിരുന്നു-
ഒരെണ്ണം ഏതാണ്ട് നാനൂറു ഗ്രാം വരും - മാര്‍ക്കറ്റില്‍ അന്നത്തെ കാലത്ത് (എഴുപതുകളില്‍ ) അഞ്ചു രൂപയോളം വില വരും -
ഇത് പറക്കാനാണ്, പിള്ളേര് ഓടി വന്നിരുന്നത് -
വേഗതയും, ഫെന്‍സിന്റെ കീഴില്‍ കൂടി നൂണ്ട് കയറാനും സൗകര്യം ഉള്ള കുട്ടികള്‍ -
അതുകൊണ്ട് അവിടത്തെ 'പിച്ചള' മുതലാളികളുടെ അനുവര്‍ത്തികള്‍
ആയിരുന്നു ആ കുട്ടികള്‍. ---
ആ കുട്ടികള്‍ക്ക് 'ഡൈവ്' ചെയ്ത് വരുന്ന വിമാനം, ഫൈറ്റര്‍ ആണോ, 'ട്രെയിനര്‍' ആണോ എന്ന് മനസ്സിലാക്കാന്‍ ഉള്ള പരിജ്ഞാനവും ഉണ്ടായിരുന്നു !
ഒരു 'സോര്‍ട്ടി' ഫയര്‍ ചെയ്ത് പോയാല്‍, അടുത്തത് എത്ര മിനിട്ട് കഴിഞ്ഞാണ് വരുന്നത്, എന്ന ഉറപ്പും!
പക്ഷെ, ആ ഉറപ്പ് എയര്‍ ഫോഴ്സ് അറിഞ്ഞു കൊടുത്തതാണ് എന്ന്,
അവര്‍ക്കും അറിയില്ല !
ആ റേഞ്ച് തുടങ്ങിയ കാലം മുതലേ, ഈ പ്രശ്നം അവിടെ ഉണ്ടായിരുന്നു-
"പട്ടാള കാര്യം മുറ പോലെ" എന്ന് പണ്ട് നടന്നത് കാരണം, ഒന്ന് രണ്ട് 'കാഷ്വാലിട്ടീസും' ഉണ്ടായിട്ടുണ്ട് എന്നാണു പാണന്മാര് പാടുന്നത് -
എന്തായാലും ഒരുപാട് പൈലറ്റ്മാര്‍ക്ക്, ഈ ദൃശ്യം ഒരു അസൌകര്യമായി വന്നപ്പോള്‍,
"മമ്മത് മലയിലേക്കു വന്നില്ല എങ്കില്‍, മല മമ്മദിന്റെ അടുത്തേക്ക് വരാം" എന്ന രീതിയില്‍ അവരുടെ സമീപനം മാറ്റി -
ഒരു 'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞാല്‍ അടുത്ത മൂന്നെണ്ണം ഫൈറ്റര്‍ സോര്‍ട്ടികള്‍ ആയിരിക്കും - അതും 'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞുള്ള ദൈര്‍ഘ്യം
നീട്ടിക്കൊണ്ട് -
ഈ അലിഘിത വ്യവസ്ഥയാണ് ഞാന്‍ അവിടെ കണ്ടത് -
അങ്ങിനെ, ജാംനഗറില്‍ അടുത്തടുത്ത് രണ്ട് 'ട്രെയിനര്‍ സോര്‍ട്ടികള്‍'
ചെയ്യാതെ ആയി !
"നാടോടുമ്പോള്‍ നടുവേ ഓടണം"
------------------------------------------------------------------------------------------------------
ബോംബിട്ടും, ഫയര്‍ ചെയ്തും പരിശീലിപ്പിക്കുന്ന സ്ഥലത്തെ ആണ് 'എയര്‍ ക്രാഫ്റ്റ് ഫയറിംഗ് റേഞ്ച്' എന്ന് അറിയപ്പെടുന്നത് - ഇതിനെ കുറിച്ചുള്ള ഒരു ഏകദേശ വിവരണം, എ മിഷന് ക്യാന്‍സല്‍ഡ്എന്ന എന്റെ പോസ്റ്റില്‍
പ്രദിപാതിച്ചിട്ടുണ്ട് -അത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല -
എന്തായാലും,പുതിയ പൈലട്ടുകളെ പരിശീലിപ്പിക്കുക, പഴയ ആള്‍ക്കാരെ കൂടുതല്‍ പ്രാപ്തരാക്കുക, എന്ന ഉദ്ദേശത്തിലാണ് ഈ ഫയറിംഗ് റേഞ്ച് പ്രാക്ടീസില്‍ കൂടി ലക്ഷ്യമാക്കുന്നത് -
അതുകൊണ്ട് എല്ലാ കൊല്ലവും മൂന്നോ നാലോ ഫയറിംഗ് റേഞ്ച്
പ്രാക്ടീസിനായി , ഐയര്‍ഫോഴ്സിലെ എല്ലാ സ്ക്വാര്‍ഡനുകളും ഒരുങ്ങേണ്ടി വരും -
ഇതില്‍ കൂടുതല്‍ നമ്മള് കേട്ടിട്ടുള്ളത്, ഡല്‍ഹിക്ക് അടുത്തുള്ള 'തിരുപ്പത് 'റേഞ്ചിനെ കുറിച്ചാണ് -
'റിപ്പബ്ലിക്ക് ദിനത്തിനും, ആഗഗസ്റ്റ് പതിനഞ്ചിനും ഒക്കെ, വിശിഷ്ട അതിഥികള്‍ വന്നു കാണാറുള്ള അഭിനവ വ്യോമസേനയുടെ വൈശേഷ്യങ്ങള്‍--
'കാവിലെ പൂരത്തോട് അനുബന്ധിച്ച് എല്ലാ കൊല്ലവും നടത്തുന്ന 'കുറത്തിയാട്ടം', പോലെ നമ്മള് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട് -
നമ്മുടെ മിഴിവും, കഴിവും ലോകത്തെ അറിയിച്ചു കൊടുക്കാന്‍ !
പക്ഷെ രാഷ്ട്ര പിതവായ്ള്ള ഗാന്ധിജിയുട ജന്മ സ്ഥലമായ ഗുജറാത്തിലുള്ള
ജാംനഗറിലേക്ക് ആയിരുന്നു എന്റെ യൂണിറ്റിന്റെ നിയോഗം !
പൊതുവേ 'ട്ടെമ്പററി ' ഡ്യൂടി എന്ന് പറയുന്നത് തന്നെ ഒരു അസൌകര്യമാണ് - കുടുംബത്തെ പിരിഞ്ഞു മൂന്നാല് ആഴ്ചകള്‍ നില്‍ക്കേണ്ടി വരും -
ബാച്ചിലേഴ്സ് ആയവര്‍ക്ക്, ആശുപത്രികളില്‍ നഴ്സുമാരായി, ജോലി നോക്കുന്ന 'കസിന്‍സിനെ' വാരാന്ത്യം കാണാനോ, ഞായറാഴ്ചകളില്‍ ഉള്ള,
ഒരു മോണിംഗ്ഷോ മലയാളം സിനിമ കാണാനോ പറ്റില്ല, എന്നത് ഒക്കെ ആണ് മുഖ്യ കാരണങ്ങള്‍ -
അന്നൊക്കെ വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന മലയാളികള്‍ക്ക്,
ഒരു മലയാളം സിനിമ കാണാന്‍ പറ്റുകഎന്നത് അത്ര ധന്യമായ മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു.
ഇപ്പോള്‍ പെരുംമ്ബാവൂരിലും, , എറണാകുളത്തും ഒക്കെ ഞായറാഴ്ച 'ഉച്ചപടം', ഒരു ഒറിയ, ആസ്സാമി സിനിമ നടത്തുന്ന പോലെ !
'വമ്പന്‍ കളക്ഷന്‍ ആയിരിക്കും'!
അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്ക് !
വിഷയം മാറി പോകുന്നു -
പക്ഷെ 'ജാംനഗര്‍ ടി.ഡി യുടെ' വൈക്ലബ്യം ഇതൊന്നും അല്ലായിരുന്നു !
ഗുജറാത്ത്, മൊത്തം ഉണങ്ങി വരണ്ട് കിടക്കുകയാണ് !
അതുകാരണം പട്ടാള കാംമ്പുകളില്‍ പോലും, ആ കാര്യത്തില്‍ നിയമം കര്‍ക്കശമാണ് -
മറ്റേതു സ്ഥലമാണെങ്കിലും, സീനിയര്‍ എന്‍.. സി. ഓ മെസ്സില്‍ നിന്നോ, ഓഫീസേഴ്സ് മെസ്സില്‍ നിന്നോ, സംഗതി സംഘടിപ്പിക്കാന്‍ പറ്റും - ജാംനഗറില്‍ ഒരു രക്ഷയും ഇല്ല -
നിയമം അത്ര പരുഷമായത് കൊണ്ട്, വെളിയില്‍ 'സപ്ലൈ ഡിമാണ്ട്
ഇക്കണോമിക് തിയറി' തികച്ചും അനുഭവിച്ച് അറിയാമായിരുന്നു !
അന്നത്തെ കാലത്ത് (നാല്‍പ്പതു കൊല്ലം മുന്‍പ്), നൂറു രൂപ വാടക കൊടുക്കുന്ന ഇടപാടുകള്‍, ഒരു കുപ്പി റമ്മില്‍, ഒതുക്കിയ പട്ടാളക്കാരും ഉണ്ടായിരുന്നു !
എല്ലാ സെക്ഷന്റെയും, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍,
ആദ്യമേ പോകുന്ന ' ട്രാന്‍സ്പോര്‍ട്ട്' വിമാനങ്ങളില്‍ കയറ്റി അയക്കും -
'സ്പെയര്‍ പാര്‍ട്സുകള്‍', 'ടൂള്‍സ്', 'സപ്പോര്‍ട്ടിംഗ് എക്വിപ്മെന്‍സ്,'
തുടങ്ങിയ അത്രയും നാളുകള്‍ക്ക് ആവശ്യം വരുന്ന സാധനങ്ങള്‍ എല്ലാം -
'സ്റ്റാര്‍ട്ടിംഗ് ബാറ്ററി' തുടങ്ങിയ ചിലതെല്ലാം അങ്ങിനെതന്നെ അയക്കും -
ചിലതെല്ലാം 'കാര്‍ട്ടനുകളില്‍', അല്ലെങ്കില്‍ വീഞ്ഞ പെട്ടികളില്‍ ആക്കി,
ഡിപ്പാര്‍ട്ടൂമെന്റിന്റെ പേരുകള്‍ അവയില്‍ എഴുതി -
'ജാംനഗര്‍ ടി. ഡി യില്‍' അങ്ങിനെ പോകുന്ന 'സെക്ഷന്‍' പെട്ടികളില്‍, ഒന്നു രണ്ടെണ്ണം 'ത്രിഗുണന്‍' ആയിരിക്കും !
ഇത് പരസ്യമായ ഒരു രഹസ്യമാണ് !
അതാത് സെക്ഷന്കാര്ക്ക്, അവിടെ ചെന്ന് കഴിഞ്ഞ്, ഒന്നിച്ചു കൂടാനും, ഉല്ലസിക്കാനും ആയുള്ള ഒരു അറിഞ്ഞും അറിയാതെയുമുള്ള കീഴ്വഴക്കം !
അതിനും ഒരു ലിമിറ്റുണ്ട് !
പക്ഷെ എന്റെ സെക്ഷനില്‍ ജോലി ചെയ്തിരുന്നവര്‍ക്ക്, വേറെ ഒരു സൗകര്യം കൂടി ഉണ്ടായിരുന്നു !
എന്റെ യൂനിറ്റ് 'ഹണ്ടര്‍' വിമാനങ്ങളുടെത് ആയിരുന്നു -
അതില്‍ 'ഗെണ്‍ പാക്ക്' വിമാനത്തില്‍ ഘടിപ്പിക്കുന്നതും, ഊരുന്നതും,
ഞങ്ങളുളുടെ സെക്ഷന്റെ മാത്രമായ മേഘല ആണ് -
ഈ 'ഗെണ്‍ പാക്കില്‍' 30 എം. എം അമ്മോനീഷന്‍ മാലയായി ലോഡ്
ചെയ്യാന്‍ ഉള്ള സംവിധാനം ഉണ്ട് -
ജാംനഗറിലേക്ക്, വിമാനങ്ങള്‍ പോകുമ്പോള്‍, ഈ പാക്കിന് അകത്തുള്ള സ്ഥലമെല്ലാം, ഡല്‍ഹി പോസ്റ്റല്‍ പിന് കോഡ് പോലെ 'ശൂന്യ് ശൂന്യ് ശൂന്യ്' ആയിരിക്കും - അവിടെ എല്ലാം 'ത്രിഗുണനെ' തിരുകും -
വിമാനങ്ങള്‍ ജാംനഗറില്‍ എത്തി ആദ്യത്തെ സോര്ട്ടിക്കുള്ള
ഒരുക്കത്തിന് മുന്‍പ്, ഇവനെ എത്തേണ്ട സ്ഥലത്ത് എത്തിക്കും !
വിമാനത്തിന്റെ ദൈനംദിന ജോലികളില്‍ എന്റെ 'വിഭാഗത്തിന്'
വലിയ പ്രസക്തി ഇല്ല . ഞങ്ങളുടെ ' ട്രേഡ്കാരെ', ബാക്കി 'ഹൈടെക്കുകാര്‍',
'ഫത്തു' എന്നാണു വിളിച്ചിരുന്നത്.
'ഫത്തു' എന്ന് പറഞ്ഞാല്‍ 'തലയില്‍ ആള് താമസം ഇല്ലാത്ത വര്‍ഗം എന്ന്-
പക്ഷെ ജാംനഗര്‍ ടി. ഡി വരുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം പഴയ പാര്‍വത്ത്യാരുടെ പവറാ!
ഞാന്‍ എഴുതി വന്നത് ജാംനഗര്‍ ഫയറിംഗ് റേഞ്ചിനെ കുറിച്ചാണ് -
ഞാന്‍ അതിലേക്ക് വരാം -
ആ ടി. ഡിയില്‍ ആദ്യത്തെ ഒരാഴ്ച എനിക്ക് ഫയറിംഗ് റേഞ്ച് ഡ്യൂട്ടി
ആയിരുന്നു.
റേഞ്ചില്‍ ഫയറിംഗ് നടക്കുന്ന ദിവസങ്ങള്‍, രണ്ടാഴ്ചകള്‍ മുന്‍പേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ച്, അവരുടെ അനുവാദം മേടിച്ചിരിക്കണം എന്നതാണ് നിയമം.
അതെല്ലാം ജാംനഗര്‍ എയര്‍ഫോഴ്സിന്റെ 'അഡ്മിന്' സെക്ഷന്‍ ചെയ്തു കഴിഞ്ഞു.
ഇനി പ്രാക്ടീസ് നടക്കുന്ന ദിവസങ്ങളില്‍, സ്ഥലം പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്ന് രണ്ട് പോലീസുകാരെയും കൂട്ടി, റേഞ്ച് പരിസരത്തേക്കു പോകണം.
റേഞ്ച് തുടങ്ങുന്നതിന് മുന്‍പ് , വിവിധ ഭാഷകളില്‍ സ്ഥിരമായി
സ്ഥാപിച്ചിട്ടുള്ള 'സൈന്‍ ബോര്‍ഡുകള്‍' നിലനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പ്
വരുത്തണം.
അതുകഴിഞ്ഞ് ഒരു ഇരുനൂര് മീറ്റര്‍ പിന്നീടുമ്പോള്‍
" റേഞ്ച് ഈസ് ലൈവ്, കീപ് എവേ" എന്നര്‍ത്ഥം വരുന്ന നാനാ ഭാഷകളിലുള്ള ബോര്‍ഡുകള്‍ പോലീസുകാരന് തൂക്കും -
അതുകഴിഞ്ഞ് നൂറു വാര കഴിയുമ്പോള്‍ എയര്‍ ഫോഴ്സിന്റെ വക,
ഒരു ചുമന്ന കൊടിയും 'നിരോധിത പ്രദേശം, അതിക്രമിച്ചു കടക്കുന്നവരെ"
അങ്ങിനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ ഉള്‍ക്കൊണ്ട ഒരു നോട്ടീസും
പതിപ്പിക്കേണ്ടത്, എന്റെ ചുമതല ആണ്.
കൃതാര്‍ത്ഥനായി എന്റെ ദൌത്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച്, ഞാന്‍ റേഞ്ച് പെരിമീറ്റര്‍ ഫെന്‍സിന്റെ വാതില്‍ തുറന്ന്അകത്തുള്ള ഷെല്‍ട്ടറിലേക്ക്
പോയി.
റേഞ്ച് ഷെല്‍ട്ടര്‍ എന്ന് പറഞ്ഞാല്‍, ആയിരക്കണക്കിന് ഏക്കര്‍ കമ്പി വേലികളാല്‍ സംരക്ഷിക്കപ്പെട്ട പ്രദേശത്തിന്റെ അറ്റത്തുള്ള ഒരു അണ്ടര്‍ ഗ്രൌണ്ട് സ്ഥലമാണ്-
അത് റേഞ്ചില്‍ നടക്കുന്ന ബോംബിങ്ങും വെടിവെപ്പും ഒന്നും
ഏല്‍ക്കാത്ത ഒരിടം- അവിടെ നിന്ന് അങ്ങ് ദൂരെ റേഞ്ചില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ സുരക്ഷമായി കാണാം -
എന്റെ കൂടെ വന്ന ഒരു 'വയര്‍ലെസ്കാരന്‍', സെറ്റില്‍ കൂടി, ഞങ്ങള്‍
എത്തിയ വിവരം എ.ടി. സിയെ ( എയര്‍ ട്രാഫിക്ക് കണ്ട്രോള്)) റൂമിനെ ) അറിയിച്ചു.
അങ്ങേര് ജാംനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരാളാണ് -
ഇത് പോലെ ഒരുപാട് വെള്ളിയാഴ്ച പള്ളിയില്‍ പോയിട്ടുള്ള ഒരു മുല്ലാക്ക-
അതുകൊണ്ട് ഞാന്‍ ചെയ്യേണ്ട കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച്,
'നിയമം നിയമത്തിന്റെ വഴിക്ക്, ഞാനൊരു 'മാവലായിക്കാരന്‍' ആണ്,
എന്ന് പറയുന്ന ഒരു റോളിലേക്ക്, ഉള്‍വലിഞ്ഞു-
കുറച്ചു കഴിഞ്ഞ് എ.ടി. സിയില്‍ നിന്ന് വിവരം കിട്ടി -
രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന്, ടാര്‍ഗെറ്റിലേക്ക് എത്തുന്നു-
ഞാന്‍ 'പീപ്പ് ഹോളില്‍' കൂടി നോക്കി - വിജനമായ കുറെ സ്ഥലവും,
ദൂരെ വലതു വശത്ത്, ഫെന്‍സിനു പുറത്ത് ഒരു ഗ്രാമവും -
വിമാനം വന്നു ബോംമ്പിടുന്നതും, വെടി വെക്കുന്നതും ആയ കാഴ്ച
ഉറ്റു നോക്കി ഇരുന്നു.
അല്പ സമയത്തിനുള്ളില്‍, റേഞ്ചിലെ ടാര്‍ഗെറ്റ് വെച്ചിരിക്കുന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ അപ്പുറത്ത് നിന്നേ, പൊടിപടലം പൊങ്ങുന്നത് കണ്ടു.
പിന്നെ, ചെവി പൊട്ടുമാറു ശബ്ദത്തില്‍, രണ്ട് വിമാനങ്ങള്‍ ലോലെവലില്‍ ഷെല്‍ട്ടറിന്റെ മുകളില്‍ കൂടി കടന്നു പോയി -
ഒരു യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല എങ്കിലും, ഇത് പോലെ ഒരു അനുഭവം നടാടെ ആയിരുന്നു !
ഒരു എയര്‍ അറ്റാക്കിന്റെ എല്ലാ 'എഫെക്ടും' എനിക്ക് അനുഭവപ്പെട്ടു -
ഞാനിതെല്ലാം കണ്ട് അനുഭവസംമ്പന്നനായി നില്ക്കുമ്പോള് ആണ്, മറ്റൊരു
കാഴ്ച ശ്രദ്ധിച്ചത് -
കുറേ കുരുന്നു കുട്ടികള്‍, വലത് വശത്തെ ഗ്രാമത്തിന്റെ സൈഡില്‍ നിന്നും, ആര്‍ത്തിരമ്പി ടാര്‍ഗെറ്റു സ്ഥലത്തേക്ക് ഓടി അടുക്കുന്നു -
ഇതുകണ്ട് അന്തംവിട്ട ഞാന്‍, പോലീസുകാരനെ വിളിച്ചു അത് കാണിച്ചു-
"ഈ ഡ്യൂട്ടിക്ക് വന്നതുകൊണ്ട്, 'ചാര്‍സൌബീസ്' അയാളുടെ മുറുക്കാനിലെ
ഏലക്കയുടെ അഭാവത്തെ കുറിച്ച് ആയിരുന്നു അയാളുടെ ജല്പനം-
വയര്ലെസ്സില്, അടുത്ത 'ഫയറിംഗ് സോര്‍ട്ടിയുടെ, അറിയിപ്പ വന്നു !
ഞാന്‍ കൂടെ വന്ന 'ഇന്‍ ചാര്‍ജിന്റെ' തോളില്‍ തട്ടി എന്റെ ഉല്ഖണ്ട അറിയിച്ചു -
അങ്ങേരും, ഒരു കുത്ത് ചീട്ടുമായി 'സോളിട്ടയര്‍' കളിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു !
എനിക്ക് നിക്കകള്ളി ഇല്ലാതെ ആയി !
ഞാന്‍ 'വയര്‍ലെസ് സെറ്റിന്റെ' ബട്ടണുകളില്‍, അവിടെയും ഇവിടെയും എല്ലാം അമര്‍ത്തി -
റേഞ്ചില്‍ ആളുകളുണ്ട് എന്ന് പറയാനുള്ള വ്യഗ്രതയില്‍ -
വയര്‍ലെസ്കാരന്‍ എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു-
"നീ, എന്റെ ജോലി ചെയ്യണ്ട" -
അന്ന് കൂടുതലും ' ഹണ്ടര്‍ സ്ക്വാര്‍ഡനുകള്‍' ആയിരുന്നു എയര്‍ ഫോഴ്സില്‍-.
പുതിയ പൈലട്ടുകള്‍, 'ട്രെയിനറിലും' , അല്ലാത്തവരെ, ഫൈറ്റര്‍ വിമാനങ്ങളിലും ആണ് പോകുന്നത് -
ഫൈറ്റര്‍ വിമാനങ്ങളില്‍, ' എമപ്ടി ഷെല്‍' , (വെടി ഉണ്ടയുടെ പുറകു വശത്തെ, മെറ്റല്‍ ഭാഗം) വിമാനത്തില്‍ തന്നെ ശേഖരിച്ച് കൊണ്ട് വരാനുള്ള
സംവിധാനം ഉണ്ട് -
'ട്രെയിനര്‍' വിമാനങ്ങളില്‍, ഇവ വെളിയിലേക്ക് തെറിച്ചു പോകാനുള്ളതാണ് സംവിധാനം-
ഈ 'എമപ്ടി ഷെല്‍' ശുദ്ധമായ പിച്ചളയില്‍ ഉണ്ടാക്കപ്പെട്ടവ ആയിരുന്നു-
ഒരെണ്ണം ഏതാണ്ട് നാനൂറു ഗ്രാം വരും - മാര്‍ക്കറ്റില്‍ അന്നത്തെ കാലത്ത് (എഴുപതുകളില്‍ ) അഞ്ചു രൂപയോളം വില വരും -
ഇത് പറക്കാനാണ്, പിള്ളേര് ഓടി വന്നിരുന്നത് -
വേഗതയും, ഫെന്‍സിന്റെ കീഴില്‍ കൂടി നൂണ്ട് കയറാനും സൗകര്യം ഉള്ള കുട്ടികള്‍ -
അതുകൊണ്ട് അവിടത്തെ 'പിച്ചള' മുതലാളികളുടെ അനുവര്‍ത്തികള്‍
ആയിരുന്നു ആ കുട്ടികള്‍. ---
ആ കുട്ടികള്‍ക്ക് 'ഡൈവ്' ചെയ്ത് വരുന്ന വിമാനം, ഫൈറ്റര്‍ ആണോ, 'ട്രെയിനര്‍' ആണോ എന്ന് മനസ്സിലാക്കാന്‍ ഉള്ള പരിജ്ഞാനവും ഉണ്ടായിരുന്നു !
ഒരു 'സോര്‍ട്ടി' ഫയര്‍ ചെയ്ത് പോയാല്‍, അടുത്തത് എത്ര മിനിട്ട് കഴിഞ്ഞാണ് വരുന്നത്, എന്ന ഉറപ്പും!
പക്ഷെ, ആ ഉറപ്പ് എയര്‍ ഫോഴ്സ് അറിഞ്ഞു കൊടുത്തതാണ് എന്ന്,
അവര്‍ക്കും അറിയില്ല !
ആ റേഞ്ച് തുടങ്ങിയ കാലം മുതലേ, ഈ പ്രശ്നം അവിടെ ഉണ്ടായിരുന്നു-
"പട്ടാള കാര്യം മുറ പോലെ" എന്ന് പണ്ട് നടന്നത് കാരണം, ഒന്ന് രണ്ട് 'കാഷ്വാലിട്ടീസും' ഉണ്ടായിട്ടുണ്ട് എന്നാണു പാണന്മാര് പാടുന്നത് -
എന്തായാലും ഒരുപാട് പൈലറ്റ്മാര്‍ക്ക്, ഈ ദൃശ്യം ഒരു അസൌകര്യമായി വന്നപ്പോള്‍,
"മമ്മത് മലയിലേക്കു വന്നില്ല എങ്കില്‍, മല മമ്മദിന്റെ അടുത്തേക്ക് വരാം" എന്ന രീതിയില്‍ അവരുടെ സമീപനം മാറ്റി -
ഒരു 'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞാല്‍ അടുത്ത മൂന്നെണ്ണം ഫൈറ്റര്‍ സോര്‍ട്ടികള്‍ ആയിരിക്കും - അതും 'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞുള്ള ദൈര്‍ഘ്യം
നീട്ടിക്കൊണ്ട് -
ഈ അലിഘിത വ്യവസ്ഥയാണ് ഞാന്‍ അവിടെ കണ്ടത് -
അങ്ങിനെ, ജാംനഗറില്‍ അടുത്തടുത്ത് രണ്ട് 'ട്രെയിനര്‍ സോര്‍ട്ടികള്‍'
ചെയ്യാതെ ആയി !
"നാടോടുമ്പോള്‍ നടുവേ ഓടണം"
------------------------------------------------------------------------------------------------------
അനുഭവ കഥകൾ പങ്കുവെയ്ക്കുന്നു ...നന്ദി ..
ReplyDeleteഎനിക്കൊന്നും കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണേ :)
THANK YOU
Deleteപഴയ വീരകഥകളും അനുഭവങ്ങളും അറിവുകള്‍ പകരുന്നുണ്ട്ട്ടോ.
ReplyDeleteTHANK YOU
Deleteഗുഡ്, ചിലതൊക്കെ ഒന്ന് മനസ്സിലാക്കാൻ ഉണ്ട്
ReplyDeletethank you for the visit
Deleteഹഹഹ .........സൈനികരഹസ്യങ്ങളാണല്ലോ!!!
ReplyDeletethank you ajith
ReplyDeleteഅവസാനം വന്നപ്പോൾ എന്താ സംഭവിച്ചതെന്നറിയാതെ ഒരു അങ്കലാപ്പ് പിടി കൂടി. പിന്നേയും ഒന്നു രണ്ടാവർത്തി വായിച്ചിട്ടാണ് കുട്ടികൾക്ക് അതെല്ലാം നേരത്തെ അറിയാമായിരുന്നുവെന്ന് വായിച്ചത്. എന്റെ വിവരക്കേടാണ് കെട്ടൊ. നന്നായിരിക്കുന്നു.
ReplyDeleteആശംസകൾ...
അനുഭവങ്ങൾ! അനുഭവങ്ങൾ!!
ReplyDeleteവിവരണം നന്നായിരിക്കുന്നു.
ആശംസകൾ സർ.