Reminiscece Of Air Force Life

Thursday, August 29, 2013

മാറുന്ന മലയാളം

                             ഒരു കൊല്ലത്തെ ഇടവേളയ്ക്കു ശേഷം നാട്ടില്‍ പോയപ്പോള്‍
കണ്ട ചില വേറിട്ട കാഴ്ചകള്‍ -
                                             ഏരൂര്‍ എന്ന സ്ഥലത്തുള്ള ബന്ധു വീട്ടില്‍ നിന്ന് ഞാന്‍ വൈറ്റിലയിലേക്ക് പോകുകയായിരുന്നു - സമയം ഉച്ചക്ക് പതിനൊന്നര മണി -
ഹബ്ബിലേക്കുള്ള ഒന്നര കിലോമീറ്ററിനുള്ളില്‍ മൂന്നോ നാലോ ബാറുള്ള ഹോട്ടലുകള്‍ - ആദ്യത്തെ അവഗണിച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍, ചൂടും തുടര്‍ന്ന് ഉണ്ടായ വിയര്‍പ്പും, ഒരു തണുത്ത ബിയര്‍ അടിച്ചാലോ എന്ന സാത്താന്റെ പ്രലോഭനത്തിനു  വഴങ്ങി -
                          പിന്നെ കണ്ട ബാറിലേക്ക് കയറി - മുണ്ടും ഷര്‍ട്ടും തോളത്ത് ലാപ് ടോപ്‌ ബാഗുമായിരുന്നു വേഷം - ബാറിലേക്കുള്ള പുറം കവാടത്തില്‍ ആരോ ഒക്കെ സലാം വെച്ചു - കാലത്തെ മുതല്‍ ഹാജര്‍ വെച്ച് രണ്ടെണ്ണം ഉള്ളിലുള്ള
ആട്ടത്തില്‍ അടുത്ത ഓസിനു വേണ്ടി വേദി ഒരുക്കുന്ന കൊഴുവകള്‍""- "
                       കണ്ടവരെല്ലാം 'ലക്കൊസ്ട്ടിയുടെ'യും  , 'ലുയീഫിലിപ്പിന്റെ' യും ഒക്കെ ബ്രാന്ടെഡ്‌ കുപ്പായങ്ങളില്‍ നിന്ന്, ആരോ ഒക്കെ വേണ്ടപ്പെട്ടവര്‍ വെളിനാടില്‍  ജോലി ചെയ്യുന്നുണ്ട് എന്ന് വ്യക്തം !
                       ശ്രദ്ധിക്കാതെ അകത്തേക്ക് കയറി - ഇടത്തരം തിരക്ക് - കൂടുതലും പതിനാറിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ !ഞാന്‍ ഒരു ടേബിളില്‍ ഇരുന്നപ്പോള്‍ ഒരു ബെയറര്‍ വന്നു -
                                  "എണ്ട് ബേണം "
ഞാന്‍ ഒരു തണുത്ത ബിയറിനു ഓര്‍ഡര്‍  കൊടുത്തു - വന്ന പയ്യന്‍ ഒരു അസ്സാമി അല്ലെങ്കില്‍ നേപ്പാളീ സാദൃശം ഉള്ള ഒരാള്‍ -
                        പൊടുന്നനെ ഒരു മലയാളി രംഗത്തെത്തി, അവന്റെ തലയില്‍ ഒരു കിഴുക്കും കൊടുത്തിട്ട് ഒറ്റ  ചാട്ടം! -
               "നിന്നോട് ആ പാത്രങ്ങള്‍ കഴുകി വെക്കാന്‍ പറഞ്ഞിട്ട്" !
                          പയ്യന്‍ ചൂളി അകത്തോട്ടു വലിഞ്ഞു -
              "സാറിനെന്താ വേണ്ടേ, ഇവറ്റവകള്‍ക്ക് ഒരു മാനേഴ്സും ഇല്ല"
                             ഞാന്‍ എന്റെ ഓര്‍ഡര്‍ ആവര്‍ത്തിച്ചു.
            അയാള്‍  ബിയര്‍ കൊണ്ട് വരുന്ന ആ ഇടവേളയില്‍, ഞാന്‍ അവിടത്തെ അന്തരീക്ഷം ഒന്ന് ശ്രദ്ധിച്ചു.
                    ചിലരെ ആനയിച്ചു കൊണ്ട് അകത്തേക്കുള്ള ഓരോ കുടുസ്സ് കാബിനുകളിലേക്ക് കൊണ്ട് പോകുന്നു. കണ്ടിട്ട് സ്ഥലത്തെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ ഇന്‍സ്പെക്ടര്‍മാര്‍, കൃത്യ നിര്‍വഹണത്തിനു ശേഷം,   ഉപഭോക്താവിന്റെ ഉപചാരം കൈപ്പറ്റാന്‍ വരുന്നത് പോലെ-
           പണ്ട് എന്റെ നാട്ടില്‍ ഉണ്ടായിരുന്ന ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു
തോമസ്സിനെ ഓര്‍മ വന്നു - ഉച്ച വരെ ഇത് പോലുള്ള ഉപചാരങ്ങള്‍ കൈപ്പറ്റിയ ശേഷം, ഒരു ഉറക്കം ഒക്കെ കഴിഞ്ഞ്,    വൈകിട്ട്, ഒരു മാതൃകാ ഗൃഹനാഥന്റെ റോളില്‍ വീടണഞ്ഞു, വീട്ടിലെ കാര്യങ്ങളും, കുട്ടികളുടെ പഠിത്തവും
എല്ലാം ശ്രദ്ധിച്ചിരുന്ന ഒരു വ്യക്തി. ഭാര്യ ഫിലോമിന ടീച്ചര്‍ സ്കൂളിലും വീട്ടിലും വലിയ 'കട്ടിക്കാരി' ആയിരുന്നു.
             അവിടെ കണ്ട മുഴുവന്‍ തൊഴിലാളികളും വടക്കേ ഇന്ത്യക്കാര്‍ - സൂപ്പര്‍വൈസര്‍മാര്‍ ആയി ഏതാനും മലയാളികള്‍ !
                      ഉദ്ദേശം നാലഞ്ച് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍   എറണാകുളം ജില്ലയില്‍ മാത്രം ഉണ്ടെന്നൊക്കെയാണ് കണക്കുകള്‍ !
                       ഇത് എവിടെ ചെന്നവസ്സാനിക്കുമോആവോ!          
                   എന്റെ ലാപ് ടോപ്‌ ബാഗു ആയിരുന്നു ആ പയ്യനെ വിരട്ടി ഓടിച്ച
ഉത്തേജനം എന്ന് എനിക്ക് മനസ്സിലായി - എന്തെങ്കിലും ടിപ്പ് കിട്ടാനുള്ള അവസരത്തില്‍ നിന്ന്‍ അവനെ ഒഴിവാക്കിയതാണ് എന്ന് വ്യക്തം .
                 ഗള്‍ഫിലെ തൊഴിലാളി ചൂഷണങ്ങളെ കുറിച്ച്  മുറവിളി കൂട്ടുന്ന
മലയാളി സമൂഹം! ന്യായമായ തൊഴില്‍ വ്യവസ്ഥകളെയും, തൊഴില്‍ സ്വാതന്ത്ര്യത്തെയും കുറിച്ച് ഊറ്റം കൊള്ളുന്ന മലയാളികള്‍ !
              മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ മുന്‍പ് എഫ്. എ. സി ടി യില്‍ ജോലി ചെയ്തിരുന്ന സമയത്ത്, ആദ്യമായി കംബ്പ്യൂട്ടര്‍ ഇന്ത്യയിലെ വ്യവസായ മേഘലകളില്‍ വന്ന സമയത്ത്,  തൊഴിലവസരം നഷ്ടപ്പെട്ടേക്കും എന്ന
യൂണിയനുകളുടെ സമരത്തിനു നേതൃത്വം നല്‍കുന്നതില്‍ ഞാനും ഉണ്ടായിരുന്നു            അവസാനം തൊഴിലുറപ്പും, കൂടാതെ ഒരു ഇന്ക്രിമെന്റ് കൂടി തരാം എന്ന് മാനേജ്മെന്റ്റ് സമ്മതിച്ചപ്പോഴാണ്,   കംബ്പ്യൂട്ടര്‍ പെട്ടികള്‍ തുറക്കാന്‍ അനുവദിച്ചത് !   എന്തായിരുന്നു സംഘടിത തൊഴിലാളി സ്വാതന്ത്ര്യം !      
            ബിയര്‍ കഴിച്ച ശേഷം കൊണ്ടു വന്നു വെച്ച ബില്ലിലെ തുക ഞാന്‍ കൌണ്ടറില്‍ നേരിട്ട് കൊടുത്ത് വെളിയിലേക്ക് ഇറങ്ങുമ്പോള്‍, പുറകില്‍ ആരോ പ്രാകുന്നത് കേട്ടു - എനിക്ക് ബിയര്‍ കഴിച്ചതിനേക്കാള്‍ ഒരു സംതൃപ്തി !
-------------------------------------------------------------------------------------------------
             
            ഇത്തവണ ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ കണ്ട ഒരു പ്രത്യേകത -
എല്ലാ സ്ഥലങ്ങളിലും 'റെസിഡന്ഷ്യല്‍' അസോസിയേഷനുകള്‍ ഉണ്ടായിരിക്കുന്നു - വീടുകളുടെ  ഗേറ്റില്‍ എല്ലാം നമ്പരുകള്‍ - നല്ല കാര്യം, നമ്പര്‍ അറിഞ്ഞാല്‍ എത്തപ്പെടാന്‍ സൗകര്യം ഉള്ള സംവിധാനം !
            ഇടക്കിടെ ഒരു ബോര്‍ഡ് " ഇവിടെ ചവറു ഇട്ടാല്‍ ശിക്ഷാര്‍ഹമാണ്"
                  "അസോസിയേഷന്റെ പേരും താക്കീതും" - അതും നല്ല കാര്യം -
      പക്ഷെ നമ്മുടെ വീട്ടിലെ മാലിന്യം എവിടെ കളയണം എന്നുള്ളതിനെ കുറിച്ച്, തദ്ദേശ ഭരണ സമിതികള്‍ക്കോ അസ്സോസിയേഷനോ ഒരു നിര്‍ദേശവും തരാനില്ല താനും !
       മാലിന്യ വിമുക്തമായ കേരളത്തിനെ കുറിച്ചുള്ള പരസ്യങ്ങള്‍ വഴി നീളെ,
മാധ്യമങ്ങളിലും !      
        തിരുവനന്തപുരത്തുള്ള എന്റെ മകന്റെ ഭാര്യ വീട് സന്ദര്‍ശിക്കണം -
ട്രെയിനില്‍ 'നെറ്റ്' വഴി യാത്ര റിസര്‍വ്  ചെയ്യാനുള്ള സംവിധാനം -
                      ആ സൗകര്യം എല്ലാം തിരിച്ചറിഞ്ഞു ഞാന്‍ അവരുടെ ഫ്ലാറ്റില്‍  എത്തുന്നു -
                    മകന്റെ അമ്മായിയപ്പന് വേണ്ടി ഞാന്‍ കൊണ്ടുവന്ന 'ഷിവാസ്'
പൊട്ടിച്ചു. മേമ്പോടിക്ക് ഇത്തിരി ഐസ് ആകാം എന്ന് പറഞ്ഞു ഞാന്‍ ഫ്രിഡ്‌ജ്
തുറക്കാന്‍ ഒരുംമ്ബ്ബെട്ടപ്പോള്‍, അവര്‍ എന്നെ തടഞ്ഞു !  
                             അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്  ഫ്രിഡ്ജിന്റെ മേല്‍ത്തട്ടില്‍
ഫ്രീസറില്‍ മുഴുവന്‍, കഴിഞ്ഞ ആഴ്ചത്തെ 'വേസ്റ്റ്' ആണ് വെച്ചിരിക്കുന്നത് എന്ന വിവരം!  ആഴ്ചയില്‍ ഒരു ദിവസമേ 'വേസ്റ്റ്' എടുക്കാന്‍ ഉള്ള സംവിധാനം ഉള്ളൂ -    
             'പാമ്ബെഴ്സു' ഉപയോഗിക്കുന്ന, രണ്ട് കുട്ടികളുള്ള അപ്പുറത്തെ  ഫ്ലാറ്റില്‍, രണ്ടാമത് ഒരു ഫ്രിഡ്ജ് ആണ് ഈ ആവശ്യത്തിനു മാത്രമായി  വെച്ചിരിക്കുന്നത് !
                       ഒരിടത്തും കളയാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ ! അങ്ങേരോ അസോസിയേഷന്റെ പ്രസിഡന്റും !
         "ഇവിടെ മാലിന്യം നിക്ഷേപിച്ചാല്‍  പതിനായിരം രൂപ പിഴ, എന്ന ബോര്‍ഡ്, അങ്ങേരുടെ നേതൃത്വത്തില്‍ ആണ്   സ്ഥാപിച്ചത് !
                         രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഞാനും ഭാര്യയും
കൊച്ചിയിലേക്ക് മടങ്ങാന്‍ ഒരുങ്ങി -
                   അവരും വീട്ടിലേക്ക്, കൊച്ചിയിലേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞതിനാല്‍, യാത്ര അവരുടെ കൂടെ ആക്കി -
              കാറില്‍ കയറുന്നതിനു മുന്‍പ്, ഞാന്‍ എന്റെ ബാഗ് ഡിക്കിയില്‍ വെക്കാന്‍ തുനിഞ്ഞു -
                      "ഡിക്കിയില്‍ വെക്കണ്ട, പിന്നിലെ സീറ്റില്‍ വച്ചാല്‍  മതി "
       ഡിക്കിയില്‍ മുഴുവന്‍, ആ ആഴ്ചത്തെ 'വേസ്റ്റ്' നിറച്ചിരിക്കുകയാണ്!
         കൊച്ചിയിലുള്ള സ്വന്തം വളപ്പില്‍ നിര്‍മാര്‍ജനം ചെയ്യാനായി !
              കൂടാതെ കുറെ പ്ലാസ്റ്റിക്‌ കുപ്പികളും വണ്ടിയില്‍ കയറ്റിയിട്ടുണ്ട് -
                                        "ഇതെന്തിനാണ്?"
              "തിരിച്ചു വരുമ്പോള്‍, അവിടെ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ മേടിച്ചു കൊണ്ട് വരാമല്ലോ - പ്ലാസ്റ്റിക്‌ കൂടും മറ്റും ഇല്ലാതെ "
             "വാട്ട് ആന്‍ ഐഡിയ സര്‍ജി " എന്ന പരസ്യം ഓര്‍മ വന്നു !"
       തിരുവനന്തപുരത്തെ 'വളപ്പില്‍ ശാലയില്‍"' നടന്നത് എന്തെന്നറിയാന്‍
  താഴെ ഞാന്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഒന്ന് ഞെക്കുക-
ലിങ്ക് ഈ എഴുത്തിന്റെ അവസാനം കൊടുത്തിട്ടുണ്ട്‌ -
                    ഇത് ഡോക്ടര്‍ ആര്‍. വി ജി മേനോന്‍ മൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പ്
യു. എ. ഇ യിലെ എഞ്ചിനീയേഴ്സിനെ അഭിസംബോധന ചെയ്ത ഒരു പ്രസംഗം ആണ് - അന്നേ, മാറ്റത്തിന് വേണ്ടി ഉള്ള അവസരങ്ങളില്‍, ഇടനിലക്കാരും വ്യവസ്ഥിതിയും ചേര്‍ന്ന് കളിക്കാന്‍ സാധ്യതയുള്ള ' വ്യാജ തൃഷ്ണയെ'
കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് തന്നിരുന്നു ! സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള, സാങ്കേതിക വൈദഗ്ധ്യം  ഉള്ള 'റെഗുലേറ്ററി ബോഡികള്‍'
ഇവയുടെ ലൈസന്‍സിലും, പ്രവര്‍ത്തനത്തിലും ഇടപെടാതെ, കേവലം ഇടനിലക്കാരും, താല്പര്യക്കാരും മാത്രമായി പോയാല്‍ ഉണ്ടായേക്കാവുന്ന
തട്ടിപ്പുകളെ കുറിച്ചും സൂചിപ്പിച്ചിരുന്നു !
                   അതിന്റെ ബാക്കി പത്രമാണ്‌ 'സോളാര്‍ തട്ടിപ്പ്'!  
               സരിതാ നായര്‍, ബിജു രാധാകൃഷ്ണന്‍, ശാലൂ  മേനോന്‍, എന്നിവര്‍
 വെറും 420 വകുപ്പ് പ്രകാരമുള്ള കേസില്‍ വഞ്ചന കുറ്റത്തിനും 'കോഴി' മോഷണത്തിനും ഇടയായി !!  നാല് കൊല്ലം അകത്ത് കിടന്നാലും
                      "ബാക്കി ജീവിതം ഭദ്രം" !!
------               http://www.youtube.com/watch?v=NAgK14J3Zs8
YouTube - Videos from this email
---------------------------------------------------------------------------------------------------

7 comments:

  1. മാറികൊണ്ടേ ഇരിക്കുന്നു

    ReplyDelete
  2. പ്രിയസുഹൃത്തേ
    ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി എഴുതിയാലോ പറഞ്ഞാലോ തീരുകയില്ല.
    അത്രയ്ക്കുണ്ട് “കഥ”കള്‍

    ReplyDelete
  3. thank you ajith -
    a typical example of consumeristic culture bypassing the orient one!!

    ReplyDelete
  4. ആനുകാലിക പ്രസക്തിയുള്ള വിഷയം !
    ആശംസകൾ...

    ReplyDelete
  5. കഴിഞ്ഞക്കാലം,ആ നല്ലക്കാലം അതിനു വരുന്ന മാറ്റങ്ങള്‍ .വേദനയോടെ നോക്കിനില്‍ക്കാനേ കഴിയൂ.

    ReplyDelete