Reminiscece Of Air Force Life

Thursday, January 17, 2013

കോര്‍ പ്പൊറല്‍..-- . 'പങ്കാ നായര്‍'

                        


         
                  എന്റെ പതിനഞ്ചു കൊല്ലത്തെ പട്ടാള ജീവിതത്തില്‍, ഇന്ത്യയില്‍ ഒരുപാട് സ്ഥലങ്ങളില്‍, ജോലി ചെയ്തിട്ടുണ്ട്.  പല പ്രത്യേകതകള്‍ ഉള്ള വ്യക്തികളെ, കാണാനും അടുത്ത് ഇടപഴകാനും സാധിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. അതില്‍ ഒരു വ്യക്തി  കോര്‍ പ്പൊറല്‍..-- .  'പങ്കാ നായര്‍' എന്ന കഥാപാത്രമാണ്.
          'കോര്‍ പ്പൊറല്‍..--' എന്ന് പറഞ്ഞാല്‍ 'എയര്‍ഫോഴ്സിലെ' ഒരു റാങ്ക് ആണ്.
                                                 അയാളുടെ ശരിക്കുള്ള പേര്, ശശിധരന്‍ നായര്‍., വള്ളംകുളംകാരന്‍.. - അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുപ്പില്ല എന്ന് ഈയ്യിടെ ചില പഴയ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടു. ശരിയാണോ  എന്നറിയില്ല.      
                          'പങ്കാ' എന്നാ ഹിന്ദി വാക്കിന്റെ അര്‍ത്ഥം, അനാവശ്യമായ തലങ്ങളിലും, സന്ദര്‍ഭങ്ങളിലും ഇടപെട്ട്, സ്വയം അനര്‍ത്ഥം തലയില്‍  ഏറ്റുവാങ്ങുന്ന വ്യക്തി എന്നാണ്. ആ കാലം, എയര്‍ഫോഴ്സിലുടനീളം അറിയപ്പെട്ടിരുന്ന ഒരു കഥാപുരുഷന്‍-..
                         ഇതുപോലെ, ഞാന്‍ എയര്‍ഫോഴ്സില്‍ കയറുമ്പോള്‍, പിന്‍ തലമുറക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ള 'ആന ഗോപാലന്‍' , 'ഇഞ്ചി നായര്‍', 'അമേരിക്കന്‍ തോമ' എന്ന ചില കഥാപാത്രങ്ങളെ, പാണന്‍ പാടി നടന്നിട്ടുള്ള വടക്കന്‍ പാട്ടുകള്‍ പോലെ, ഇപ്പോഴും എയര്‍ ഫോഴ്സ്  മലയാളികള്‍ക്ക് ഒരു 'ലെജണ്ട്' ആയിരിക്കും എന്ന് കരുതുന്നു.      

                             'പങ്കാ നായരുടെ' പൊക്കം അഞ്ചടി രണ്ടു ഇഞ്ച് ആയിരുന്നു.
  മിനിമം അഞ്ചടി മൂന്നു ഇഞ്ച് വേണം എന്നുള്ള എയര്‍ഫോഴ്സ് നിബന്ധനകള്‍,
എങ്ങിനെ അങ്ങേര് മറി കടന്നു എന്നത്, ഞങ്ങള്‍ക്ക് ഏവര്‍ക്കും വലിയ അതിശയം ആയിരുന്നു.
                              ഈ പശ്ചാത്തലത്തില്‍ ആണ് 'പങ്കയുടെ' ഒരു കസര്‍ത്ത്  ഞാന്‍ ഓര്‍ക്കുന്നത്.   
                               നിങ്ങള്‍ ഒക്കെ ടി . വിയില്‍ കാണുന്ന, റിപ്ലബിക്ക്  ദിനത്തില്‍  നടക്കുന്ന 'മാര്‍ച്ച് പാസ്റ്റ്' ഒരാഴ്ച കൊണ്ടൊന്നും തട്ടിക്കൂട്ടുന്നതല്ല.   
                            നവംബര്‍ അവസാനം മുതല്‍, ഡല്‍ഹിയുടെ അടുത്തുള്ള പല യൂണിറ്റുകളില്‍ നിന്നും ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ട്, ഒന്ന് രണ്ട് മാസത്തെ അതിതീവ്രമായ പ്രാക്ടീസിന് ശേഷമാണ്, ഈ കലാപരിപാടി അവതരിപ്പിക്കുന്നത്‌..    
                അത് പോലെ ഒരു നവംബറില്‍, എല്ലാ തിങ്കളാഴ്ചയും നടക്കുന്ന, സ്റ്റേഷന്‍ പരേഡില്‍, സല്യൂട്ട്സ്വീകരിച്ച് , നടത്തിയ പ്രസംഗത്തില്‍, കമാണ്ടിംഗ് ഓഫീസര്‍, ഈ ദൗത്യത്തെ കുറിച്ച് പ്രതിപാദിച്ച ശേഷം, ചോദിച്ചു
                                    " എനി വോളന്റിയേഴ്സ്" ?
                                       ആരും മുന്നോട്ട് വന്നില്ല !
       എയര്‍  ഫോഴ്സുകാര്‍,  രാജ്യ സ്നേഹികള്‍ അല്ലാത്തത്  കൊണ്ടൊന്നും അല്ല!  ഡിസംബറിലെ തണുപ്പില്‍, രണ്ടു മൂന്നു മണിക്കൂര്‍, മാര്‍ച്ച്‌ പാസ്റ്റ് പ്രാക്ടീസ് ചെയ്ത്, നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്ന ഈ പരിപടിയോടുള്ള വിരക്തി.
                  അപ്പോഴാണ്‌ ദേശസ്നേഹിയായ ഒരു എയര്‍ മാന്‍, 
                              'സര്‍'  എന്നുറക്കെ പറഞ്ഞു കൊണ്ട് ഒരടി മുന്നോട്ടു വെച്ച്, തന്റെ സന്നദ്ധത, പ്രഖ്യാപിച്ചത്.
                          അത് മറ്റാരും അല്ലായിരുന്നു - 'പങ്കാ നായര്‍' !!
                    പങ്കാ നായരുടെ നിരവധി 'ചാര്‍ജു ഷീറ്റുകള്‍' ട്രയല്‍ ചെയ്തിട്ടുള്ള 
കമാണ്ടിങ്ങു ഒഫീസറിനു, ആ മുഖം സുപരിചിതമായിരുന്നു. അതു കൊണ്ട്, ആ വിഷയത്തെ കുറിച്ച് കൂടുതലൊന്നും പറയാതെ അദ്ദേഹം പരിപാടിയിലെ അടുത്ത ഇനത്തിലേക്ക് കടന്നു.
                                   വൈകുന്നേരത്തെ അത്താഴ പൂജക്ക്‌ ശേഷം, ബില്ലറ്റില്‍ വെച്ച് ഞങ്ങള്‍ പങ്കയോട് ചോദിച്ചു -
                  " താന്‍ എന്ത് കണ്ടിട്ടാണ്, ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങിയത് ?"
        'രണ്ടാഴ്ച ദല്‍ഹി കറങ്ങി വരാം എന്നാണ് ഞാന്‍ വിചാരിച്ചത് -
നടന്നില്ല - രണ്ടു മൂന്നു കൊല്ലം ഞാന്‍ അവിടെ ഉണ്ടായിരുന്നതാ - അഞ്ചടി 
പത്തിഞ്ചില്‍  താഴെയുള്ള ഒരുത്തനേയും, ആ പരിസരത്ത് പോലും നില്‍ക്കാന്‍ 
അവര്‍ സമ്മതിക്കില്ല!  
        അവസാനം 'പട്ടാള ക്കാര്യം' മുറ പോലെ എന്ന് പറയുന്നത് പോലെ, ആറടി പൊക്കവും നല്ല ആകാരവും ഉള്ള ഇരുപതു പേരുടെ പേരുകള്‍ അടങ്ങിയ ഒരു സര്‍ക്കുലര്‍, ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ നിര്‍ദേശിച്ചു കൊണ്ട് രണ്ടു ദിവസത്തിനുള്ളില്‍ ഇറങ്ങി.    
                                        ഇത് പങ്കയുടെ ഒരു മുഖം -
            പട്ടാള  കാമ്പുകളില്‍, ശമ്പളം കിട്ടുന്ന ദിവസം, കാശ് വെച്ച് ചീട്ട്‌ കളിക്കുന്ന 
ഒരു  പ്രവണത ഉണ്ടായിരുന്നു.   
           എയര്‍ ഫോഴ്സ് പോലീസിന് പോലും പിടിക്കാന്‍ പറ്റാത്ത ഇടങ്ങിളില്‍ ആയിരുന്നു ഈ പരിപാടി. ആള്‍ താമസം ഇല്ലാത്ത ബില്ലറ്റില്‍ , ടെറസ്സിന്റെ മുകളില്‍, തുടങ്ങിയ സ്ഥലങ്ങളായിരുന്നു ഇവരുടെ ഒളി സങ്കേതങ്ങള്‍.-  
                             ഒന്നുകില്‍ ഇനിയും കാശ് ഉണ്ടാക്കണം - അല്ലെങ്കില്‍
പ്രാരാബ്ധ വിമോചിതനാകണം - ചുരുക്കത്തില്‍ എളുപ്പം പൈസ ഉണ്ടാക്കാന്‍ ഒരു മാര്‍ഗം.
        ശമ്പളം കിട്ടിയ മുഴുവന്‍ പൈസയും, ചീട്ടു കളിച്ചു കളഞ്ഞ്   വന്ന് ബെഡ്ഡില്‍ സീലിങ്ങും നോക്കി കിടക്കുന്ന പങ്കയോട് ഞാന്‍ ചോദിച്ചു 
                   "താന്‍ എന്തിനാടോ ഈ പണിക്ക്  പോയത്?"
          "എന്റെ പെങ്ങളുടെ കല്ല്യാണം നടക്കണമെങ്കില്‍ ഞാന്‍ കളഞ്ഞതിന്റെ 
അഞ്ചിരട്ടി വേണം. ദൈവ നിശ്ചയം ഉണ്ടങ്കില്‍ എനിക്ക് ആ പൈസ കിട്ടും !
കൈയ്യില്‍ ഉള്ളത് കൊണ്ട് മതിയാകുകയും ഇല്ല - ഞാന്‍ ദൈവേച്ഛ എന്താണ് എന്ന് നോക്കിയതാ"-
           എന്തായാലും ഞങ്ങള്‍ കുറെ സഹൃദയര്‍ ഉണ്ടായിരുന്നതിനാല്‍, പങ്കയുടെ 
പെങ്ങളുടെ കല്ല്യാണം, സമയത്തിനു നടന്നു . സഹായിച്ചവര്‍ക്കെല്ലാം പൈസ സാവകാശം തിരികെ നല്‍കുകയും ചെയ്തു.
              പങ്കയുടെ രസാവഹമായ സംഭവത്തിലേക്ക്,  ഇനിയാണ് ഞാന്‍ വരാന്‍ പോകുന്നത്! 
                       എയര്‍ഫോഴ്സിലെ എല്ലാ ഹാങ്ങറുകളിലും ( വിമാനങ്ങള്‍ പാര്‍ക്ക്  ചെയ്തിരിക്കുന്ന കെട്ടിടം) ഞങ്ങള്‍ തന്നെ  ആണ് 'ഗാര്‍ഡു ഡ്യൂട്ടി' ചെയ്യേണ്ടത്.      മൂന്നു ഷിഫ്ട്ടുകള്‍  ആയാണ് ഡ്യൂട്ടി ചെയ്തിരുന്നത്. അങ്ങിനെ ഒരു ദിവസം ഞാനും പങ്കയും കൂടി ആയിരുന്നു ഡ്യൂട്ടി . രാത്രി പതിനൊന്നു മണിക്കാണ് എന്റെ അടുത്ത ഡ്യൂട്ടി. ഏഴു മണിവരെയുള്ള എന്റെ ഷിഫ്റ്റും കഴിഞ്ഞ്, ഞാന്‍ ബാറില്‍ ചെല്ലുമ്പോള്‍, (അനൌദ്യോഗികമായി) പങ്ക അവിടെ നല്ല ഫോമിലാണ്.
                ഞാനും കൂടി.  വര്‍ത്തമാനം കത്തി കയറിയപ്പോള്‍, ആരോ പറഞ്ഞു -
                                 "ഈ തോക്കും ഉണ്ടയും' ഒക്കെ തന്ന് ഡ്യൂട്ടി ചെയ്തിട്ട്, അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും നമുക്കില്ല. ഇതെന്താ  ആഭരണമോ ?"
                       ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക്, അതിനു മുന്‍പുള്ള ബ്രീഫിങ്ങില്‍ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്. 
               "തരുന്ന തോക്കിന്റെ ചേംബറില്‍, ആരും വെടിയുണ്ട ലോഡ് ചെയ്തു വെക്കരുത്" എന്ന്.
            കൈയ്യബദ്ധം പറ്റാതിരിക്കാനുള്ള ഒരു മുന്നറിയപ്പ് ആണ് അത്.  
                 പങ്ക, ആ സ്വാതന്ത്രമില്ലായ്മെക്കെതിരെ  പ്രതികരിച്ചു. വാഗ്വാദമായി-  ചലെഞ്ച്  ആയി - ബെറ്റ് വെക്കലായി -
                                           "പത്മനാഭാ, നിനക്കീ പടവാള്‍  തന്നിരിക്കുന്നത്, അരയില്‍ ഉടയാടയായി അണിയാനല്ല" എന്ന വേലുത്തമ്പി ദളവ സ്റ്റൈലില്‍,
                       പങ്ക ബാറില്‍ ഇരുന്ന് പ്രഖ്യാപിച്ചു -
                 "ഇന്നത്തെ ഡ്യൂട്ടിയില്‍ ഞാന്‍ ഇത് തെളിയിക്കും"
                                 "ബെറ്റ് "
                           " ഒരു കുപ്പി റം"
  സാക്ഷ്യം - സാക്ഷി - കോയിക്കോട്കാര്  പറയുന്നപോലെ  'കബൂലായി'-

          പതിനൊന്നുമണിയോടെ എന്റെ ഡ്യൂട്ടി അവസാനിച്ചപ്പോള്‍, ഞാന്‍ പങ്കയെ വിളിച്ചുണര്‍ത്തി.
                 അമാന്തത്തോടെ ആണെങ്കിലും വിളിച്ച് ഉണര്‍ത്തിയപ്പോള്‍, ആള്‍ അലര്‍ട്ട് ആയി. ഞാന്‍  ഉറങ്ങാനും പോയി.
                  എപ്പോഴെന്ന് അറിയില്ല - പുറത്ത് 'പങ്കയുടെ  ഒച്ച കേട്ട് ഞാന്‍ ഉണര്‍ന്നു.
                    ചെക്കിങ്ങിനു വന്ന ഡ്യൂട്ടി ഓഫീസറോ, പോലീസുകാരോ 
ആണെന്ന് വിചാരിച്ചു ഞാന്‍ അസ്വസ്ഥനായി തിരിഞ്ഞു കിടന്നു.
            ഡ്യൂട്ടി പോസ്റ്റിനു സമീപം, ആരെ കണ്ടാലും, തോക്ക് ചൂണ്ടി    
                             'ഹാള്‍ട്ട് - ഹൂ കംസ് ദെയര്‍'
       എന്ന്  ഉറക്കെ, ചലെഞ്ചു ചെയ്യണം എന്നാണ്, പട്ടാള നിയമം-
           വരുന്ന ആള്‍, അതതു ദിവസം വൈകുന്നേരം, കളര്‍ ലോവറിങ്ങിനു  ശേഷം (ഗാര്‍ഡു റൂമിന് മുന്നില്‍ ദിവസവും കാലത്ത് ഉയര്‍ത്തുന്ന ദേശീയ പതാക താഴ്ത്തുന്ന ചടങ്ങ്) രഹസ്യമായി അന്ന് രാത്രിയിലേക്ക്‌ ഉപയോഗി ക്കേണ്ട, സീക്രറ്റ്  'പാസ് വേര്‍ഡ്‌' പറഞ്ഞാലേ, ശത്രു അല്ല എന്ന നിഗമനത്തില്‍ 
 എത്താവൂ എന്നാണ്, ഉത്തരവ് !        
                           വലിയ ഒരു വെടിയോച്ചയോടെ ഞാന്‍ ഉണര്‍ന്നു !
                കുറച്ചു നേരം, മൂന്നാല് പെഗ്ഗിന്റെ പുറത്ത്, ഞാനും സ്ഥലകാല ബോധത്തിന് പരതി -
             ഹാങ്ങറിനു വെളിയില്‍ ഇറങ്ങിയപ്പോള്‍, എന്തിനെയും നേരിടാന്‍ തീരുമാനമെടുത്ത പങ്കയെ കണ്ടു.          
    ഒച്ച കേട്ടതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍, ഞാന്‍ അടിമുടി വിറച്ചുപോയി !
                     "നാളത്തെ ഒരു കുപ്പി റമ്മിന്റെ ബെറ്റില്‍, പങ്ക ശരിക്കും  പണി
പറ്റിച്ചിരിക്കുന്നു !!
                              ഭയചികിതനായി നിന്ന എന്നോട് പങ്ക പറഞ്ഞു -  
              "താന്‍ പേടിക്കേണ്ട- ഞാന്‍ ഡ്യൂട്ടി ഓഫീസറെ വിളിച്ചു പറഞ്ഞിട്ടുണ്ട് - ഇപ്പോള്‍ തന്‍ പോയി കിടന്നോ, ഞാന്‍ മാനേജു ചെയ്തോളാം, ഞാന്‍ പറയുന്നതിനെ ഒന്നും എതിര്‍ത്ത് പറയരുത് - "
            നിമിഷങ്ങള്‍ക്കകം , രണ്ടു മൂന്ന് ജീപ്പും, ട്രക്കും എല്ലാം, റണ്‍വേ എന്ഡില്‍    നിന്ന് ചീറി പാഞ്ഞു വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ പതുക്കെ പുറകോട്ടു വലിഞ്ഞെങ്കിലും, സംഭവവികാസങ്ങള്‍ എല്ലാം 'പാര്‍ത്തു കൊണ്ടേ ഇരുന്താന്‍'     
                       ആദ്യം ഓര്‍ഡര്‍ലി  ഓഫീസര്‍ പിന്നെ ഡ്യൂട്ടി ഓഫീസര്‍ പിന്നെ എയര്‍ഫോഴ്സ് പോലീസ് കൂടാതെ ഒരു ട്രാക്ക് നിറയെ ഡി. എസ്‌.. . സി (ഡിഫന്‍സ് സെക്ക്യൂരിറ്റി ഗാര്‍ഡുകളും)!
                   അവസാനം  ചുമന്ന ലൈറ്റും ഒക്കെ ഫിറ്റ് ചെയ്ത കാറില്‍ 'സ്റ്റേഷന്‍ കമാണ്ടറും !
                      ഇവരോടൊക്കെ,  പങ്കക്ക് പറയാനുള്ളത് ഒന്ന് തന്നെ -
            "സംശയാസ്പദമായ അനക്കം ഞാന്‍  പൊന്തക്കാട്ടില്‍  കണ്ടു - ഞാന്‍  ചലെഞ്ചു  ചെയ്തു - പിന്നെയും ആവര്‍ത്തിച്ചു - എനിക്ക് പേടി തോന്നി -ഞാന്‍ ഫയര്‍ ചെയ്തു -"
                       അഞ്ചാറു വണ്ടികളുടെ 'ഹെഡ് ലൈറ്റുകളും', പോലീസുകാര്‍  കൊണ്ടുവന്ന  സെര്‍ച്ച് ലൈറ്റിന്റെയും, പ്രഭാ വലയത്തിലായിരുന്ന 'പൊന്തക്കാട്‌' നോക്കി സി. ഓ  ചോദിച്ചു  
                         " എനി ട്രേസ് ഓഫ് ബ്ലഡ്"?
         അവിടെ നിന്നിരുന്ന ഒരു പോലീസുകാരന്‍, ആള് കളിക്കാന്‍ ആയി സി. ഓ യോട് പറഞ്ഞു 
                                 " ഈ ഏരിയ മുഴുവന്‍ ഞങ്ങള്‍ അരിച്ചു പെറുക്കി. ഒന്നുമില്ല    ഇത് അയാള്‍ക്ക്‌ അബദ്ധം പറ്റിയതാ - ഇപ്പോള്‍ രക്ഷപ്പെടാന്‍ കഥ ഉണ്ടാക്കുന്നതാണ്."
            സി. ഓ യുടെ സാന്നിധ്യത്തിന്റെ ബലത്തില്‍, പങ്ക പോലീസുകാരനോട്‌ തട്ടിക്കയറി.
                      "അബദ്ധം പറ്റിയതാണെങ്കില്‍, ഞാന്‍ രണ്ടു പ്രാവശ്യം ചലെഞ്ചു ചെയ്യണമോ?, എന്റെ കൂടെയുള്ള ആള്‍ കേട്ടതാണ് "
                      സി. ഓ എന്നെ നോക്കി ചോദിച്ചു 
                             "ഈസ്സ് ഇറ്റ്  കറക്റ്റ് "?
                  എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍,  സര്‍...."" ""   
         എന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് എനിക്ക് ഒരു വെളിപാടുണ്ടായത് -
"സര്‍""എന്നുപറഞ്ഞാല്‍, പട്ടാളത്തില്‍ ഒരു പോസിറ്റീവ് മറുപടി ആയിട്ടാണ് 
കരുതുന്നത് എന്ന്.  'സര്‍' എന്ന് പറഞ്ഞാല്‍ അത് 'എസ് സര്‍' എന്ന് തന്നെ!!   
                                    " കട്ട് യുവര്‍  ക്രാപ്പ്"
                     സി ഓ പോലീസുകാരനോട്‌ ആക്രോശിച്ചു.
       'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, കഴിഞ്ഞ കാലഘട്ടം - വടക്കേ ഇന്ത്യയിലെ
പട്ടാള യൂനിട്ടുകള്‍ക്കെല്ലാം - പ്രത്യേക നിര്‍ദേശങ്ങള്‍ കിട്ടിയ സമയം -
            അമ്പാല എയര്‍  ഫോഴ്സ് സ്റ്റേഷന്റെ ടെക്നിക്കല്‍ ഏരിയയുടെ, കേവലം അമ്പതു മീറ്റര്‍ അകലെയുള്ള രണ്ടു ഫെന്സുകള്‍, കഴിഞ്ഞാല്‍ 'അമ്പാല - ചാണ്ടിഗര്‍ ഹൈവേ ആണ്. അതുകൊണ്ട്, സംഭവം വെറും ഒരു കുരുത്തക്കേടായി സി. ഓ ക്ക് എഴുതിത്തള്ളാന്‍ പറ്റുകയില്ല.    
                     അര്‍ത്ഥ രാത്രയില്‍ കൊട്ടും സൂട്ടും ഇട്ട് വന്ന സി. ഓ യും ഏതോ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി വന്നതാണ് എന്ന് വ്യക്തം.
          സി. ഓ പങ്കയെ  അഭിനന്ദിച്ചു " അവര്‍ കണ്ട്രി നീഡ്സ് പീപ്പിള്‍ ലൈക് യൂ - ബ്രാവോ, കീപ് ഇറ്റ് അപ്പ്"!!
                      "ഇതാണ് കോര്‍പ്പോറല്‍   പങ്കാ നായര്‍"!!!  !
          അടുത്ത ദിവസം 'കുപ്പി' പൊട്ടിച്ചപ്പോള്‍, ഞാന്‍ 'സ്പെഷ്യല്‍ ഗസ്റ്റ്' ആയിരുന്നു -
                           'ഞാനായിരുന്നല്ലോ 'പ്രൈം വിറ്റ്നെസ്സ്' !!!   
---------------------------------------------------------------------------------------------------------------------------- 

      

15 comments:

  1. പങ്കാ നായര്‍ ജോര്‍

    പട്ടാളക്കഥകള്‍ പോരട്ടെ ഇനിയും

    ReplyDelete
    Replies
    1. അജിത്‌ വായിച്ചപ്പോള്‍ മുഴുവന്‍ ആയിരുന്നില്ല
      'ഡ്രാഫ്റ്റ്‌' സ്റ്റേജില്‍ നിന്ന് അറിയാതെ പ്രസിദ്ധീകരിച്ചു പോയതാണ്!
      ഇനി വായിക്കുക -

      Delete
  2. അവര്‍ കണ്ട്രി നീഡ്സ് പീപ്പിള്‍ ലൈക് യൂ !

    കീപ് ഇറ്റ് അപ്പ്!

    ReplyDelete
  3. പങ്കേടെ വീര വാദ ബെറ്റിനു കള്ള സാക്ഷി പറഞ്ഞതിന് കിട്ടിയ പ്രതിഫലം ഒരു കുപ്പി റം
    കലക്കി

    ReplyDelete
  4. ഇതുപോലെ ഉള്ള കഥാപാത്രങ്ങള്‍ ജീവിതത്തില്‍ വരുമ്പോളാണ്, നമ്മളുടെ ജീവിതം ആസ്വദിക്കുവാന്‍ പറ്റുന്നത്. പങ്കുവച്ചതില്‍ സന്തോഷം

    ReplyDelete
  5. പങ്കക്ക് എല്ലാം പറഞ്ഞുകൊടുത്തിട്ടും അതുപയോഗിക്കാനുള്ള അനുവാദം കൊടുക്കാതിരുന്നത് ശരിയല്ല.
    ഇനിയും പോരട്ടെ പട്ടാളക്കഥകള്‍

    ReplyDelete
  6. ഉപയോഗിക്കാനുള്ള അനുവാദം യഥേഷ്ടം കൊടുത്താല്‍ ,
    പട്ടാളത്തില്‍ 'എന്ക്വയറി' നടത്താനേ നേരം കാണുകയുള്ളൂ-
    കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍, എല്ലാരും 'പങ്കകള്‍' ആയേനെ !
    thank you Ramji

    ReplyDelete
  7. പട്ടാള കഥകള്‍ ഉഷാറാവുന്നുണ്ട് ,ഇനിയും പോരട്ടെ ...

    ReplyDelete
  8. കോര്‍പോറല്‍ പങ്കാനായര്‍ കലക്കി ഇവിടെ വരുമ്പോള്‍ മേജര്‍ രവിയുടെ സിനിമകള്‍ ഓര്‍മ വരും ....ഇനിയും പട്ടാളവിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു .ആശംസകള്‍ !

    ReplyDelete